കേരളം

kerala

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ലോകരാജ്യങ്ങൾ

By

Published : Feb 28, 2019, 8:28 AM IST

Updated : Feb 28, 2019, 11:10 AM IST

അമേരിക്കയും, ബ്രിട്ടനും, ഫ്രാൻസും ഇന്ത്യയ്ക്കൊപ്പം. അമേരിക്കയുടെയും ഫ്രാന്‍സിന്‍റേയും ബ്രിട്ടന്‍റേയും നീക്കത്തോട് വീറ്റോ അധികാരമുളള ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

മസൂദ് അസറിനെ ആഗോള ഭീകരാനായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭ

ജെയ്ഷെമുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരാനായി പ്രഖ്യാപിക്കണമെന്ന് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗൺസിലിൽ ആവശ്യമുന്നയിച്ചു. പുൽവാമ ഭീകരാക്രമണത്തിനു കാരണക്കാരനായ അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് രാജ്യങ്ങൾ.

2017ൽ ഫ്രാന്‍സിന്റെയും ബ്രിട്ടന്‍റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനുമെതിരെ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ പ്രമേയത്തിനെതിരെ ചൈന രംഗത്തെത്തുകയായിരുന്നു. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണ ഉണ്ടാവാത്തിനാലാണ് ഭീകരനെതിരായ നീക്കത്തെ എതിര്‍ക്കുന്നതെന്നായിരുന്നു ചൈനയുടെ വിശദീകരണം. പുതിയ പ്രമേയത്തെ സംബന്ധിച്ച് ചൈന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

പുൽവാമ ഭീകരാക്രമണം ഭീരുത്വപരവുമെന്നും ഭീകരവാദത്തിനെതിരെ നടപടിയെടുക്കണമെന്നും ഐക്യരാഷ്ട്ര സംഘടന പ്രസ്താവന ഇറക്കിയത് ചൈനയുടെ എതിർപ്പ് മറികടന്നാണ്.

അസറിനെ ആഗോളഭീകരരുടെ പട്ടികയിൽപ്പെടുത്തിയാൽ അന്താരാഷ്ട്ര യാത്രാവിലക്കുകൾ, സ്വത്തുക്കൾ മരവിപ്പിക്കുക തുടങ്ങിയ പ്രതിസന്ധികൾ അസറിനു നേരിടേണ്ടതായി വരും. പതിനഞ്ചു രാജ്യങ്ങളുടെ സുരക്ഷാ കൗൺസിലുകൾ കരിമ്പട്ടികയിൽ ഉൾപെടുത്തിയിട്ടുളള ഭീകരസംഘടനയാണ് ജയ്‌ഷ് എ മുഹമ്മദ്.

Last Updated : Feb 28, 2019, 11:10 AM IST

ABOUT THE AUTHOR

...view details