മോസ്കോ: അടിയന്തര ലാന്‍റിങ്ങിനിടെ തീപിടിച്ച സുഖോയ് സൂപ്പര്‍ജെറ്റ്-100 റഷ്യൻ യാത്രാവിമാന അപകടത്തിൽ 41 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. 37 പേർ രക്ഷപെട്ടതായി റിപ്പോർട്ടുകളുണ്ട്. അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാമാണ്. അപകടകാരണം കണ്ടെത്താനുള്ള സമഗ്ര അന്വേഷണത്തിന് വേണ്ട റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിൻ ഉത്തരവിട്ടിട്ടുണ്ട്.
റഷ്യൻ യാത്രാ വിമാനാപകടത്തില്‍ അന്വേഷണം; മരണം 41 കഴിഞ്ഞു
അപകടത്തിൽ 41 പേരുടെ മരണം സ്ഥിരീകരിച്ചു
റഷ്യൻ യാത്രാ വിമാനാപകടം
സാങ്കേതിക കാരണത്താൽ ഷെറെമെത്യേവോ വിമാനത്താവളത്തിൽ നിർബന്ധിത ലാന്‍റിങ്ങിന് വിധേയമാവുകയായിരുന്നു. സുഖോയ് സൂപ്പര്‍ജെറ്റ്-100 താരതമ്യേന പുതിയ വിമാനമായിരുന്നു എന്ന് വിമാന കമ്പനി അധികൃതർ വിശദീകരിച്ചു.