ഷാരൂഖ് ഖാനും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് 'ജവാന്‍'. 'ജവാൻ' ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഒമ്പത് ദിവസം നീണ്ടു നിന്ന 'ജവാന്‍റെ' മുംബൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്‌റ്റാര്‍ നയന്‍താരയും മുംബൈയില്‍ ടീമിനൊപ്പം ജോയിന്‍ ചെയ്‌തിരുന്നു.
അറ്റ്‌ലി സംവിധാനം ചെയ്യുന്ന 'ജവാന്‍റെ' മുംബൈയിലെ ഷെഡ്യൂള്‍ നയന്‍താരയും പൂര്‍ത്തിയാക്കി. മുംബൈയിൽ ഒരാഴ്‌ച നീണ്ടു നിന്ന ഷെഡ്യൂളിൽ, കിങ് ഖാനും നയൻതാരയും ഉൾപ്പെടുന്ന ചില സുപ്രധാന രംഗങ്ങൾ ടീം ഒരുക്കിയിരുന്നു.
മുംബൈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നയൻതാര തമിഴ്‌നാട്ടിലെ വീട്ടിലേക്ക് പുറപ്പെട്ടു. ഉടൻ തന്നെ രാജസ്ഥാനിലെ ഷെഡ്യൂളിനായി വീണ്ടും സെറ്റിൽ എത്തും. സിനിമയുടെ മുംബൈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി, ഭര്‍ത്താവ് വിഘ്‌നേഷ് ശിവയ്‌ക്കൊപ്പം നയന്‍താര നഗരം ചുറ്റിക്കറങ്ങിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരാഴ്‌ച നീണ്ട പ്രധാന രംഗങ്ങള്‍ അടങ്ങിയ ഷെഡ്യൂളിനായാണ് നയന്‍താര നഗരത്തിലെത്തിയത്.
അടുത്ത ഷെഡ്യൂളിന്‍റെ ചിത്രീകരണം പുനരാരംഭിക്കുന്നതിന് മുമ്പായി നയന്‍താര കുറച്ച് സമയത്തേയ്‌ക്ക് ചെന്നൈയിലേയ്‌ക്ക് മടങ്ങും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജസ്ഥാന്‍ ആണ് 'ജവാന്‍റെ' അടുത്ത ഷൂട്ടിങ് ഷെഡ്യൂള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 'ജവാന്‍റെ' രാജസ്ഥാന്‍ സെറ്റില്‍ നയന്‍താര എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ 'ജവാന്‍റെ' രാജസ്ഥാന്‍ ഷെഡ്യൂള്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന 'ജവാനില്‍' ഷാരൂഖ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. 'പഠാന്‍' ആയിരുന്നു ഷാരൂഖിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. 'പഠാന്‍റെ' ബോക്‌സ് ഓഫീസ് വിജയത്തോടെ 'ജവാന്‍' അഞ്ച് ഭാഷകളില്‍ റിലീസിനൊരുങ്ങുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായി ജൂൺ 2 നാണ് 'ജവാന്‍' റിലീസെത്തുന്നത്.
വിജയ് സേതുപതിയും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. കൂടാതെ സാന്യ മൽഹോത്ര, പ്രിയാമണി, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
Also Read:അല്ലു അര്‍ജുന്‍റെ ബോളിവുഡ് അരങ്ങേറ്റം ഷാരൂഖിനൊപ്പം?