ന്യൂഡല്‍ഹി: ഭരണം നിലനിറുത്താൻ ബിജെപിക്കും അധികാരത്തില്‍ തിരിച്ചെത്താൻ കോൺഗ്രസിനും ഒരു പോലെ നിർണായകമാകുന്ന 51 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തുടരുന്നു. ഏഴ് സംസ്ഥാനങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെ ഉത്തർപ്രദേശ് 9.76%, ബീഹാർ 8.96%, മധ്യപ്രദേശ് 8.37%, ജമ്മു 1.00%, രാജസ്ഥാൻ 4.36%, പശ്ചിമ ബംഗാൾ 14.49% പോളിംഗ് രേഖപ്പെടുത്തി.
ഈ മാസം 12നും 19നും നടക്കാനിരിക്കുന്ന രണ്ട് ഘട്ടങ്ങളോടെ വോട്ടെടുപ്പ് പൂർത്തിയാകും. കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, രാജ് വർധൻ സിങ് റാത്തോഡ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പൂനം സിൻഹ, രാജീവ് പ്രതാപ് റൂഡി, അർജുൻ മുണ്ട, രാം വിലാസ് പാസ്വാന്‍റെ മകൻ ചിരാഗ് പാസ്വാൻ തുടങ്ങിയ പ്രമുഖർ ഇന്ന് ജനവിധി തേടുന്നുണ്ട്. 2014ല്‍ മോദി തരംഗത്തില്‍ ബിജെപിക്ക് വലിയ മുൻതൂക്കം നല്‍കിയ ഹിന്ദി മേഖലയില്‍ നടക്കുന്ന വോട്ടെടുപ്പ് ഭരണത്തുടർച്ചയ്ക്ക് ബിജെപിക്കും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസിനും നിർണായകമാണ്.