കോഴിക്കോട് : സെക്‌സ് റാക്കറ്റ് സംഘത്തെ കൊള്ളയടിച്ച മൂന്നംഗ സംഘം അറസ്റ്റില്‍. ചേവായൂർ കാളാണ്ടിതാഴം കീഴ്മനതാഴത്ത് വീട്ടിൽ അരുൺ ദാസ് (28 ) ബേപ്പൂർ മാളിയേക്കൽ പറമ്പിൽ ഇസ്മയിൽ (25), മുണ്ടിക്കൽതാഴം തെക്കേമന ഇടത്തുപറമ്പിൽ അപ്പു എന്ന അമൽ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം.
കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ നെസ്റ്റ് അപ്പാര്‍ട്ട്മെന്‍റിലാണ് സെക്‌സ് റാക്കറ്റ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവരുടെ ക്ഷണ പ്രകാരം പിറവം, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കള്‍ കഴിഞ്ഞ ദിവസം ഫ്ലാറ്റില്‍ എത്തി. കസ്റ്റമേഴ്സ് ഫ്ലാറ്റില്‍ എത്തിയതായി റാക്കറ്റിന്‍റെ തലവന്‍ ജലീലിന്‍റെ എതിരാളികള്‍ കോഴിക്കോടുകാരായ യുവാക്കള്‍ക്ക് വിവരം നല്‍കുകയായിരുന്നു.
ഇതോടെയാണ് കോഴിക്കോട് സ്വദേശികളായ മൂന്നംഗ സംഘം ഫ്ലാറ്റിലെത്തി ഇവിടെ ഉണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി കൊള്ള നടത്തി. ഫ്ളാറ്റിലുണ്ടായിരുന്ന പെണ്‍കുട്ടികളെയടക്കം ആക്രമിച്ചും ഭീഷണിപ്പെടുത്തിയും 17,000 രൂപയും മൊബൈല്‍ ഫോണുകളും വിലകൂടിയ സണ്‍ ഗ്ലാസുകളും ജാക്കറ്റുകളും മൂന്നംഗ സംഘം കവര്‍ന്നു.
also read: കാഴ്‌ച പരിമിതന്‍റെ ബാഗും മെബൈല്‍ ഫോണും കവര്‍ന്നു; മോഷ്‌ടാവെത്തിയത് സഹായിക്കാനെന്ന വ്യാജേന
ചേവായൂർ സ്വദേശി അബ്ദുൾ റഷീദിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റ് വാടകക്കെടുത്ത് മലപ്പുറം വേങ്ങര അച്ചനമ്പലം സ്വദേശി മൂഴിയാൻ വീട്ടിൽ അബ്ദുൽ ജലീലാണ് സെക്‌സ് റാക്കറ്റ് കേന്ദ്രം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഫ്ലാറ്റില്‍ താമസിപ്പിച്ച് സമൂഹ മാധ്യമങ്ങള്‍ വഴിയും ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയും ആവശ്യക്കാരെ ഇവിടേക്ക് ആകര്‍ഷിക്കുകയായിരുന്നു. അതേസമയം സെക്സ് റാക്കറ്റിന്‍റെ മുഖ്യനടത്തിപ്പുകാരനായ ജലീലിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല.