കോട്ടയം:ഒമിക്രോൺ ആശങ്കയിൽ ജില്ലയിലെ പൊതുപരിപാടികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതു സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ ജില്ലാ കലക്‌ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവിട്ടു. ഉത്സവങ്ങൾ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക പരിപാടികൾ ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ തുറന്ന ഇടങ്ങളിൽ ആളുകളുടെ എണ്ണം പരമാവധി 150 പേരും മുറികൾ, ഹാളുകൾ തുടങ്ങി അടഞ്ഞ ഇടങ്ങളിൽ പരമാവധി 75 പേരും മാത്രമേ പങ്കെടുക്കാവൂവെന്നും ഉത്തരവിൽ പറയുന്നു.
ഒമിക്രോൺ: കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി
വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പടെയുള്ളവക്ക് നിയന്ത്രണം ബാധകമാണ്.
ഒമിക്രോൺ: കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി
സാമൂഹിക അകലവും കൊവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കണം. അടഞ്ഞ ഇടങ്ങളിൽ പരമാവധി വായുസഞ്ചാരം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്.