എറണാകുളം: പാലക്കാട് തീ കൊളുത്തി ആത്‌മത്യക്ക് ശ്രമിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും പെൺകുട്ടിയും മരിച്ചു. കൊല്ലങ്കോട് കിഴക്കെ ഗ്രാമത്തിൽ ബാലസുബ്രമണ്യം (23), 16 വയസുകാരിയായ പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്. ഇരുവരെയും ഗുരുതരാവസ്ഥയിലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സുഹൃത്തായ പെണ്‍കുട്ടിയെ ബാലസുബ്രമണ്യം വീട്ടിലേക്ക് വിളിച്ചു വരുത്തി തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം. പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്‌ച രാവിലെ പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയത്. ശേഷം മുറിക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു.
ബാലസുബ്രഹ്‌മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പെണ്‍കുട്ടി പ്രായപൂർത്തിയായ ശേഷം ഇരുവരുടേയും വിവാഹം നടത്താം എന്ന് ഇരു വീട്ടുകാരും സമ്മതിച്ചിരുന്നു എന്നും എന്നാൽ ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും നാട്ടുകാർ വ്യക്‌തമാക്കുന്നു.