ന്യൂഡൽഹി: കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രാ അനുമതി ലഭിക്കാത്തതിനെ കുറിച്ച് പ്രതികരിച്ച് അദാർ പൂനെവാലെ. "കോവിഷീൽഡ് എടുത്ത ധാരാളം ഇന്ത്യക്കാർ യൂറോപ്യൻ യാത്രയിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് അറിയാം. നയതന്ത്ര തലത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും ഉടൻ പരിഹാരം കാണാനാകുമെന്നാണ് പ്രതീഷയെന്നും അദാർ പൂനെവാലെ ട്വിറ്ററിലൂടെ അറിയിച്ചു.
കോവിഷീൽഡ് സ്വീകരിച്ചവർ നേരിടുന്ന യാത്രാ പ്രശ്‌നം; ഉടൻ പരിഹരിക്കുമെന്ന് പൂനെവാലെ
നിലവിൽ വാക്സെവ്രിയ, ബയോ ടെക്-ഫൈസർ, മോഡേണ, ജാൻസെൻ തുടങ്ങിയ വാക്‌സിനുകളാണ് യൂറോപ്യൻ യൂണിയൻ അംഗീകരിച്ചിട്ടുള്ളത്. അതിനാൽ കോവിഷീൽഡ് സ്വീകരിച്ചവർക്ക് യൂറോപ്പിലേക്ക് യാത്രാ അനുമതി ലഭിക്കുന്നില്ല.
കോവിഷീൽഡ് സ്വീകരിച്ചവർ നേരിടുന്ന യാത്രാ പ്രശ്‌നം; ഉടൻ പരിഹരിക്കുമെന്ന് പൂനെവാലെ
Also Read: സാമ്പത്തിക ഉത്തേജനം ; എട്ടിന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
കൊവിഷീൽഡ് വാക്‌സിൻ നിർമിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ ആണ് അദാർ പൂനെവാലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനെകയും ചേർന്ന് വികസിപ്പിച്ച വാക്‌സിനാണ് കോവിഷീൽഡ്. നിലവിൽ വാക്സെവ്രിയ, ബയോ ടെക്-ഫൈസർ, മോഡേണ, ജാൻസെൻ (ജോൺസൺ ആൻഡ് ജോൺസൺ) എന്നീ വാക്‌സിനുകളാണ് യൂറോപ്യൻ യൂണിയൻ അംഗീകരിച്ചിട്ടുള്ളത്.