കേരളം

kerala

By

Published : May 18, 2021, 5:10 AM IST

ETV Bharat / bharat

നാരദ ഒളിക്യാമറ കേസ്; അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാക്കളെ പ്രസിഡൻസി ജയിലിലേക്ക് മാറ്റി

സിബിഐ കോടതി നൽകിയ ജാമ്യം കൊൽക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്നാണ് മന്ത്രിമാരെ ജയിലിലേക്ക് മാറ്റിയത്.

നാരദ ഒളിക്യാമറ കേസ്  Narada scam  TMC leaders  Presidency jail  സിബിഐ  CBI  കൊൽക്കത്ത ഹൈക്കോടതി  Kolkata High Court  Mamatha Banarjee
നാരദ ഒളിക്യാമറ കേസ്; അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാക്കളെ പ്രസിഡൻസി ജയിലിലേക്ക് മാറ്റി

കൊൽക്കത്ത: നാരദ തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് മന്ത്രിമാരെ കൊൽക്കത്തയിലെ പ്രസിഡൻസി ജയിലിലേക്ക് മാറ്റി. സിബിഐ കോടതി നൽകിയ ജാമ്യം കൊൽക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്നാണ് ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി, എം‌എൽ‌എ മദൻ മിത്ര, കൊൽക്കത്ത മുൻ മേയർ സോവൻ ചാറ്റർജി എന്നിവരെ ജയിലിലേക്ക് മാറ്റിയത്. പ്രതികൾക്ക് സ്വാധീനമുള്ളതിനാൽ അന്വേഷണം നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ജാമ്യം സ്റ്റേ ചെയ്തത്.

കൂടുതൽ വായനക്ക്:നാരദ ഒളിക്യാമറ കേസ്; അറസ്റ്റിലായ മന്ത്രിമാരുടെ ജാമ്യം സ്റ്റേ ചെയ്ത് കൊൽക്കത്ത ഹൈക്കോടതി

അതിനിടെ ഫിർഹാദ് ഹക്കീമിന്‍റെ മകൾ ഷബ്ബ ഹക്കീം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അമിത് ഷാക്കെതിരെയും ആരോപണവുമായി രംഗത്തെത്തി. ബംഗാളിൽ ജനാധിപത്യപരമായി വിജയിക്കാൻ കഴിയാത്തതിനാൽ മോദിയുടെയും അമിത് ഷായുടെയും ഗൂഡാലോചനയാണ് ഈ അറസ്റ്റ്. ഇതിലൂടെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളെ അറസ്റ്റു ചെയ്ത് രാഷ്ട്രപതി ഭരണത്തിനുള്ള വഴി അവർ കണ്ടെത്തുകയാണെന്നും ഷബ്ബ ഹക്കീം ആരോപിച്ചു.

കൂടുതൽ വായനക്ക്:നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ മന്ത്രിമാർക്ക് ജാമ്യം

തൃണമൂൽ കോൺഗ്രസ് നേതാക്കളെ കഴിഞ്ഞ ദിവസമാണ് സിബിഐ അറസ്റ്റ് ചെയ്‌തത്. ഇവരുടെ അറസ്റ്റിനെ തുടർന്ന് കൊൽക്കത്തയിലെ സിബിഐ ഓഫീസിന് മുന്നിൽ തൃണമൂൽ അനുകൂലികൾ വലിയ പ്രതിഷേധമാണ് നടത്തിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സിബിഐ ഓഫിസിലെത്തിയിരുന്നു.

കൂടുതൽ വായനക്ക്:നാരദ ചിട്ടി തട്ടിപ്പ്; രണ്ട് തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെടെ നാലു പേർ അറസ്‌റ്റിൽ

2014ലാണ് തൃണമൂൽ നേതാക്കൾക്കെതിരെ മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ കൊൽക്കത്തയിൽ ഒളിക്യാമറ ഓപ്പറേഷൻ നടത്തുന്നത്. ഇതിനു വേണ്ടി തയാറാക്കിയ സാങ്കൽപിക കമ്പനിയുടെ പ്രതിനിധികളായെത്തിയ മാധ്യമ പ്രവർത്തകരിൽ നിന്ന് ഇവർ പണം വാങ്ങിയിരുന്നു. തുടർന്ന് 2016ൽ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ഈ ദൃശ്യങ്ങൾ പുറത്തു വരുന്നത്. ദൃശ്യങ്ങൾ പുറത്തായതോടെ സംഭവം വൻ രാഷ്‌ട്രീയ വിവാദമായി. നിലവിൽ ഇല്ലാത്ത കമ്പനിക്ക് വേണ്ടി ആനുകൂല്യങ്ങൾ നൽകാൻ കൈക്കൂലി വാങ്ങി അഴിമതി നടത്തിയെന്നാണ് കേസ്. കൊൽക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത് .

ABOUT THE AUTHOR

...view details