കേരളം

kerala

ETV Bharat / bharat

പ്രവാചക നിന്ദ; വെബ്‌സൈറ്റിൽ നിന്ന് പ്രസ്‌താവന നീക്കം ചെയ്‌ത് ഇറാൻ

ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്‌ദുല്ലഹിയാന്‍ ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നബി നിന്ദ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കും എന്ന് ഉറപ്പു നല്‍കിയതായി ഇറാൻ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചത്

By

Published : Jun 10, 2022, 4:39 PM IST

Iran's Government Website still holds Ajit Dovals remarks about Prophet Muhammad  Prophet remarks row  Iran India diplomatic row  Iran statement on Prophet remarks  Iran foreign minister  Iran website has reference to Prophet remark row  പ്രവാചക നിന്ദ  ഇറാന്‍ വിദേശകാര്യ മന്ത്രാലയം  കേന്ദ്ര വിദേശകാര്യ മന്ത്രാലയം  ഹൊസൈന്‍ അമീര്‍ അബ്ദൊള്ളാഹിയാൻ  ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ  നുപുർ ശര്‍മ നവീന്‍ ജിൻഡാല്‍ പ്രവാചകന്‍ മുഹമ്മദ് നബി
പ്രവാചക നിന്ദ; വെബ്സൈറ്റിൽ നിന്ന് പ്രസ്‌താവന നീക്കം ചെയ്‌ത് ഇറാൻ

ന്യൂഡൽഹി:പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് ഇറാന്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പരാമര്‍ശങ്ങള്‍ പിന്‍വലിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഈ പ്രസ്‌താവന ഇറാന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്‌തിട്ടില്ലെന്നാണ് എൻഎസ്‌എ പറയുന്നത്.

കഴിഞ്ഞ ദിവസം ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്‌ദുല്ലഹിയാന്‍ ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കൂടിക്കാഴ്‌ചക്ക് പിന്നാലെ ഇന്ത്യന്‍ സര്‍ക്കാര്‍ നബി നിന്ദ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കും എന്ന് ഉറപ്പു നല്‍കിയതായി ഇറാൻ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ഭാഗം ഇറാന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

ബുധനാഴ്‌ച നടന്ന ചർച്ചയിൽ ഇറാൻ വിദേശ മന്ത്രി വിഷയം ഉന്നയിച്ചെന്ന ഇറാന്‍റെ പ്രസ്‌താവനയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി. നയതന്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയെ കുറിച്ച് ഔദ്യോഗിക അറിയിപ്പില്ലാതെ പ്രതികരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താക്കളായ നുപുർ ശര്‍മ, നവീന്‍ ജിൻഡാല്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പ്രസ്‌താവന കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ നിരവധി രാജ്യങ്ങളും സംഘടനകളും രംഗത്ത് എത്തി. ഇന്ത്യന്‍ സര്‍ക്കാര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കണമെന്നും പല രാജ്യങ്ങളും ആവശ്യപ്പട്ടിരുന്നു.

എന്നാല്‍ ബിജെപി വക്താക്കളുടേത് വ്യക്തിപരമായ നിലപാട് ആണെന്നും ഇതില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടതില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിലപാട് എടുത്തു. ഒരു വിശ്വാസത്തേയും എതിര്‍ക്കില്ലെന്നും എല്ലാവരേയും ഒരു പോലെ കാണുന്ന സര്‍ക്കാറാണ് ഇന്ത്യയിലേതെന്നും കേന്ദ്രം അറിയിച്ചു.

ഇതിനിടെ എന്‍ഡിഎ സർക്കാരിലെ പ്രമുഖ കക്ഷിയായ ബിജെപി പ്രസ്‌താവന നടത്തിയവര്‍ക്ക് എതിരെ നടപടി എടുക്കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് നിരവധി തവണ ട്വീറ്റിലൂടെ ആവര്‍ത്തിച്ചതാണെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ബാഗ്‌ചി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details