ഹൈദരാബാദ് :സമൂഹത്തിലെ മുഴുവന്‍ പേരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ചയാളായിരുന്നു തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ഭാരതിദാസന്‍ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi).
സിനിമകളിലൂടെയും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയും ജനഹൃദയം കവര്‍ന്ന അദ്ദേഹത്തിന് ഏറ്റവും വലുത് ദേശീയ താത്‌പര്യമായിരുന്നു. അദ്ദേഹം എല്ലാവര്‍ക്കും ക്യാപ്‌റ്റനായിരുന്നു. ഗ്രാമീണ ജീവിതത്തോടും സംസ്‌കാരത്തോടും അദ്ദേഹത്തിന് പ്രത്യേക താത്‌പര്യമായിരുന്നു (Desiya Murpokku Dravida Kazhagam - DMDK).
ലോകമെമ്പാടും സഞ്ചരിച്ചിട്ടും, അദ്ദേഹം ഗ്രാമ ജീവിതത്തോടുള്ള താത്‌പര്യം അതേപടി നിലനിര്‍ത്തി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ നിരവധി സിനിമകള്‍ അത്തരം പശ്ചാത്തലത്തില്‍ നിന്നുള്ളതാണ്. ഗ്രാമീണ ചുറ്റുപാടുകളെ കുറിച്ചുള്ള നഗരവാസികളുടെ ധാരണ മെച്ചപ്പെടുത്താൻ അദ്ദേഹം പലപ്പോഴും മാതൃകാപരമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു (PM About Vijayakanth).
അനീതികള്‍ക്കും അഴിമതികള്‍ക്കും എതിരെ പോരാടുന്ന കഥാപാത്രങ്ങളായും നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിനോദത്തിലൂടെ സമൂഹത്തിന് ഇത്തരം സന്ദേശങ്ങള്‍ നല്‍കാന്‍ സാധിച്ചുവെന്നത് വിജയകാന്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയാണ്. അത്തരമൊരു കഴിവ് തന്നെയാണ് അദ്ദേഹത്തെ ചലച്ചിത്ര രംഗത്ത് ഏറെ വ്യത്യസ്‌തനാക്കുന്നതും (Tamil Actor Vijayakanth).