ന്യൂ ഡൽഹി: പഠനത്തില്‍ മിടുക്കനായിരിക്കുമ്പോഴും 13 വയസ് വരെ ഭാംഗാരയുടെ (തനത് പഞ്ചാബി നൃത്തം) സ്‌പന്ദനങ്ങൾ ആസ്വദിക്കാൻ ഇഷ്‌ടപ്പെടുകയും ചെയ്‌തിരുന്ന കുട്ടിയായിരുന്നു രാജ് അംഗദ് ബാവ. കായിക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് രാജിന്‍റെയും വരവ്. മുത്തച്ഛൻ താവ് തർലോചൻ സിംഗ് ബാവ 1948 ലണ്ടൻ ഒളിമ്പിക്‌സിൽ നടന്ന സ്വതന്ത്ര ഇന്ത്യയുടെ കന്നി ഒളിമ്പിക്‌സ് ഹോക്കി സ്വർണം നേടിയ ടീമില്‍ അംഗമായിരുന്നു.
ഡി.എ.വി ചണ്ഡിഗഡിന്‍റെ ക്രിക്കറ്റ് പരിശീലകനായിരുന്ന പിതാവിന്‍റെ അക്കാദമിയിലാണ് ഇതിഹാസ താരം യുവരാജ് സിങ് ക്രിക്കറ്റ് പരിശീലിച്ചിരുന്നത്. പതിവായി അച്ഛനോടൊപ്പം ധർമ്മശാലയിലേക്ക് പോവുമായിരുന്ന ബാവ ഒരുപാട് മത്സരങ്ങൾ കണ്ടു. അതിനുശേഷം, ടീം മീറ്റിംഗുകളിൽ പങ്കെടുത്ത് തുടങ്ങിയപ്പോഴാണ് ക്രിക്കറ്റിനോടുള്ള താൽപ്പര്യം ഉടലെടുക്കുന്നത്.
അതിനുശേഷമാണ് കളി കാര്യമായി തുടങ്ങിയത്. രാജ് ക്രിക്കറ്റിന് മുൻഗണന നൽകാൻ തീരുമാനിച്ചപ്പോൾ മകൻ തന്‍റെ വഴിയെ ആണെന്നതിൽ സുഖ്‌വീന്ദറിലെ കോച്ച് സന്തോഷിച്ചു. തുടർന്ന് അദ്ദേഹം പിതാവിനൊപ്പം അക്കാദമിയിലേക്ക് പോകാൻ തുടങ്ങി, അവിടെ വെച്ചാണ് യുവരാജ് സിങിനോട് ഇഷ്‌ടം തുടങ്ങുന്നത്.
"എന്‍റെ പിതാവാണ് യുവരാജ് സിങ്ങിനെ പരിശീലിപ്പിച്ചത്. കുട്ടിക്കാലത്ത് ഞാൻ അദ്ദേഹത്തെ കാണുമായിരുന്നു. ബാറ്റ് ചെയ്യുമ്പോൾ ഞാൻ യുവരാജ് സിങ്ങിനെ അനുകരിക്കുമായിരുന്നു. ഞാൻ അദ്ദേഹത്തിന്‍റെ ബാറ്റിംഗ് വീഡിയോകൾ കണ്ടു. അദ്ദേഹമാണ് എന്‍റെ റോൾ മോഡൽ" ഇന്ത്യയ്ക്ക് വേണ്ടി അണ്ടർ 19 ലോകകിരീടം ഉയർത്തിയ ശേഷം രാജ് പറഞ്ഞു.