കേരളം

kerala

ETV Bharat / bharat

സൈബർ കുറ്റവാളികളുടെ താവളമായി ജംതാര

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഓരോ സൈബര്‍ കുറ്റകൃത്യങ്ങളും പരിശോധിച്ചാല്‍ ഭൂരിഭാഗത്തിന്‍റെയും വേരുകള്‍ ജംതാരയിലാണ് ചെന്നെത്തുക.

By

Published : Jan 2, 2021, 5:43 AM IST

Jharkhand's infamous district and cyber crime ..  ജാർഖണ്ഡിലെ കുപ്രസിദ്ധ ജില്ല  സൈബർ കുറ്റകൃത്യങ്ങൾ  cyber crime
സൈബർ

ജംതാര…. ജാര്‍ഖണ്ഡിലെ കുപ്രസിദ്ധിയാർജിച്ച ഈ ജില്ലയെക്കുറിച്ച് അറിയാത്തവരായി ആരുമില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഓരോ സൈബര്‍ കുറ്റകൃത്യങ്ങളും പരിശോധിച്ചാല്‍ ഭൂരിഭാഗത്തിന്‍റെയും വേരുകള്‍ ജംതാരയിലാണ് ചെന്നെത്തുക. അതുകൊണ്ട് തന്നെയാണ് ജംതാരയെക്കുറിച്ച് ഒരു വെബ് സീരീസ് ചിത്രീകരിച്ചതും. ജംതാരയിലെ സൈബര്‍ കുറ്റവാളികള്‍ രാഷ്ട്രീയക്കാർക്കും ബോളിവുഡ് നടന്മാർക്കും നിരവധി വ്യവസായികൾക്കുമൊക്കെ ഭീഷണിയായി മാറിയിട്ടുണ്ട് . ഇന്നിപ്പോള്‍ ജാര്‍ഖണ്ഡിലെ മറ്റൊരു ജില്ലയായ ദേവ്ഗറും മറ്റൊരു ജംതാരയായി മാറിക്കൊണ്ടിരിക്കുകയാണ്.

ജാർഖണ്ഡിലെ കുപ്രസിദ്ധ ജില്ലയും സൈബർ കുറ്റകൃത്യങ്ങളും..

ദൈവങ്ങളുടെ നാട് എന്നാണ് ദേവ്ഗര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം. ജാര്‍ഖണ്ഡിന്‍റെ സാംസ്‌കാരിക തലസ്ഥാനമായ ദേവ്ഗര്‍ ഭഗവാന്‍ ശിവന്‍റെ പേരിലാണ് അറിയപ്പെടുന്നത്. ശിവന്‍റെ ഈ നഗരം ബാബാധാം എന്ന പേരില്‍ സ്വന്തമായ ഒരു സ്വത്വം തന്നെ നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇന്നിപ്പോള്‍ ഈ വിശുദ്ധ നഗരം സൈബര്‍ കുറ്റവാളികളുടെ താവളവുമായി മാറിയിരിക്കുന്നു. ഈ വര്‍ഷം മാത്രം 87 സൈബര്‍ കുറ്റങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തു. ഇവിടെ നിന്നുള്ള 372 സൈബര്‍ കുറ്റവാളികള്‍ ഇന്ന് ജയിലിലാണ്. അതിശയിപ്പിക്കുന്ന കാര്യം എന്തെന്നാൽ പിടികൂടിയ കുറ്റവാളികളിൽ പലരും മികച്ച വിദ്യാഭ്യാസം നേടിയവരല്ല എന്നതാണ്. എന്നിട്ടും അവര്‍ വിദ്യാസമ്പന്നരെയും നല്ല അവബോധമുള്ള ജനങ്ങളെയുമൊക്കെ എളുപ്പം ചതിക്കുഴിയില്‍ വീഴ്ത്തുന്നു.

കുറ്റാരോപിതരായവരില്‍ മിക്കവരും യുവാക്കളാണ്. വഞ്ചനാകുറ്റത്തിന്‍റെ പേരില്‍ ശിക്ഷ അനുഭവിക്കുന്ന ഇവർ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഉടന്‍ വീണ്ടും സൈബര്‍ കുറ്റകൃത്യ ശൃംഖലയില്‍ തന്നെ എത്തിച്ചേരുന്നു. ആഡംബര ഇഷ്ട വിനോദങ്ങളും വളരെ എളുപ്പം പണമുണ്ടാക്കുവാനുള്ള ദുരാഗ്രഹവുമാണ് യുവാക്കളെ സൈബര്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ആകര്‍ഷിക്കുന്നത് എന്നാണ് ജില്ലാ പൊലീസ് ക്യാപ്റ്റന്‍ പറയുന്നത്.

ആളുകളെ തങ്ങളുടെ ഇരകളാക്കി മാറ്റുവാന്‍ സൈബര്‍ കുറ്റവാളികള്‍ നിരവധി തന്ത്രങ്ങള്‍ പയറ്റുന്നു. ചിലപ്പോള്‍ അവര്‍ കസ്റ്റമര്‍ കെയര്‍ ഓഫീസര്‍മാരായി മാറും. മറ്റു ചിലപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥരായും മാറും. എടിഎം കാർഡ് പുതുക്കാനെന്ന വ്യാജേനയോ ലോട്ടറി അടിച്ചെന്നും സമ്മാനങ്ങള്‍ ലഭിച്ചെന്നും പറഞ്ഞോ പാട്ടിലാക്കിയും നിങ്ങളെ അവര്‍ ഇരകളാക്കി മാറ്റും.

സൈബര്‍ കുറ്റകൃത്യങ്ങള്‍ ബാബാധാമിനേയും ബാധിക്കുന്നു എന്ന അപകടകരമായ വസ്തുത ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് നല്ലപോലെ അറിയാം. അവര്‍ ഉല്‍കണ്ഠപ്പെടുന്നതില്‍ തെറ്റു പറയാന്‍ കഴിയില്ലെങ്കിലും വാര്‍ത്താ വിതരണത്തിന്റെയും സാങ്കേതികവിദ്യയുടേയും ഈ യുഗത്തില്‍ മൊബൈലില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നും വിട്ടു നില്‍ക്കുക പ്രയാസകരമാണ്. അത്തരം ഒരു സാഹചര്യത്തില്‍ ജാഗ്രത തന്നെയാണ് സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷ നേടുവാനുള്ള ഏറ്റവും വലിയ ആയുധം.

കമ്പ്യൂട്ടറും മൊബൈലും പുതിയ ബാങ്കിങ്ങ് സൗകര്യങ്ങളുമെല്ലാം ജീവിതം ഏറെ എളുപ്പമുള്ളതാക്കി മാറ്റിയിരിക്കുന്നുവെങ്കിലും അവയുടെ കൃത്യമായ ഉപയോഗം അറിഞ്ഞിരിക്കേണ്ടതും അതിപ്രധാനമാണ്. ഇത്തരം സൗകര്യങ്ങള്‍ കുട്ടികളും യുവാക്കളും ഒക്കെ എങ്ങിനെയാണ് ഉപയോഗിക്കുന്നത് എന്നുള്ളതും നമ്മള്‍ നിരീക്ഷിക്കേണ്ടതുണ്ട് . അതുപോലെ തന്നെ വളര്‍ന്നു വരുന്ന കുട്ടികളുടെ ഇഷ്ട വിനോദങ്ങളും പ്രവര്‍ത്തനങ്ങളും ഒക്കെ അല്‍പ്പം ഒന്ന് നിരീക്ഷിക്കേണ്ടതും തുല്യപ്രധാനമുള്ള കാര്യമാണ്. ഇതിലൊക്കെ ഉപരി സൈബര്‍ കുറ്റവാളികളുടെ ആകര്‍ഷണ വലയത്തില്‍ പെട്ടു പോകാതിരിക്കാന്‍ സൂക്ഷിക്കണം. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ അതുപോലുള്ള പ്രധാനപ്പെട്ട രേഖകളുടെ വിവരങ്ങളോ മറ്റൊരാളുമായും പങ്കുവെക്കാതിരിക്കുകയും ചെയ്യണം.

ABOUT THE AUTHOR

...view details