ബെംഗളൂരു : പരപ്പന അഗ്രഹാരയിൽ കാമുകനൊപ്പം ഒളിച്ചോടിയ മകളെ അച്ഛൻ വെട്ടി കൊലപ്പെടുത്തി. മൈസൂരു എച്ച്‌ഡി കോട്ടെ സ്വദേശിയായ പല്ലവിയാണ് അച്ഛന്‍റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് (Honor killing In Bengaluru Man Kills Daughter). പെൺകുട്ടിയുടെ പിതാവ് ഗണേഷിനെ പരപ്പന അഗ്രഹാര പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ശനിയാഴ്‌ച രാവിലെ 10 മണിയോടെ പരപ്പന അഗ്രഹാരയ്ക്ക് സമീപം നാഗനാഥ്പൂരിലെ ഡോക്‌ടേഴ്‌സ് ലേഔട്ടിലാണ് ദുരഭിമാനകൊല നടന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ :എച്ച്.ഡി.കോട്ടിലെ ഗണേഷിന്‍റെയും ശാരദാമ്മയുടെയും മകളായ പല്ലവി വീടിന് സമീപത്തെ കോളജിൽ പി.യു.സിക്ക് പഠിക്കുന്നതിനിടെയാണ് അതേ കോളജിൽ പഠിക്കുന്ന യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇരുവരുടേയും പ്രണയം വീട്ടിൽ അറിഞ്ഞതോടെ ഗണേഷ് മകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അടുത്തിടെയാണ് പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടിയതെന്നാണ് വിവരം. പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ ഇരുവരെയും കണ്ടെത്തുകയും പെൺകുട്ടിയെ വീട്ടിലെത്തിച്ച ശേഷം പഠനം മുടക്കുകയുമായിരുന്നു.
എന്നാൽ പല്ലവി വീണ്ടും യുവാവുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ഒക്‌ടോബർ 14 ന് പെണ്‍കുട്ടിയെ അമ്മായിയുടെ വീട്ടിൽ നിന്ന് കാണാതായി. തുടർന്ന് 17ന് പരപ്പന അഗ്രഹാര പൊലീസ് സ്‌റ്റേഷനിൽ പെൺകുട്ടിയെ കാണാനില്ലെന്ന് ആരോപിച്ച് മാതാപിതാക്കൾ പരാതി നൽകി. ശേഷം പൊലീസ് ദ്രുതഗതിയിൽ അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം പല്ലവിയെ കണ്ടെത്തി മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. അതേസമയം ഈ ഞെട്ടിപ്പിക്കുന്ന സംഭവം ദുരഭിമാന കൊലയാണെന്ന് സംശയിക്കുന്നുണ്ട്.
ALSO READ:ദുരഭിമാനക്കൊലയ്‌ക്ക് പ്രതികാരമായി മറ്റൊരു കൊലപാതകം; ഇരട്ടസംഭവങ്ങൾ ഗുജറാത്തിൽ
പെൺകുട്ടിയെ രക്ഷിക്കാനെത്തിയ ഭാര്യ ശാരദാമ്മയേയും സഹോദരൻ ശാന്തകുമാറിനേയും പ്രതി മർദിച്ചിരുന്നു. ഗുരുതരമായ രക്തസ്രാവത്തെ തുടർന്ന് പല്ലവി ശനിയാഴ്‌ച രാത്രി മരിച്ചു. അമ്മ ശാരദാമ്മയും അമ്മാവൻ ശാന്തകുമാറും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം സംഭവത്തിൽ പ്രതി ഗണേഷ് പരപ്പന അഗ്രഹാര പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ ഇപ്പോൾ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഈ കൊലപാതകത്തിൽ പല്ലവിയുടെ അമ്മായിയായ ഗീതയുടെ പരാതിയിൽ ഗണേഷിനെതിരെ കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ALSO READ:യുവാവുമായുള്ള സൗഹൃദത്തെ ചൊല്ലി തർക്കം; അച്ഛന്‍ മകളെ കോടാലി കൊണ്ട് എട്ട് തവണ വെട്ടി കൊലപ്പെടുത്തി
പതിനഞ്ചുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി: തെലങ്കാനയിൽ യുവാവുമായി ഉണ്ടായിരുന്ന സൗഹൃദത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പതിനഞ്ചുകാരിയെ പിതാവ് കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി (Father Hacked Her Daughter To Death With An Axe). പാത്തപ്പള്ളി ഗ്രാമത്തിലെ കർഷകനായ രാജശേഖർ ആണ് മകളെ വെട്ടിക്കൊലപ്പെടുത്തിയത്. വനപർത്തി ജില്ലയിൽ പെബ്ബേരു മണ്ഡലത്തിൽ കഴിഞ്ഞ വർഷം ഒക്‌ടോബർ 25നായിരുന്നു സംഭവം നടന്നത്.
പെൺകുട്ടിക്ക് ഗ്രാമത്തിലുളള ഒരു യുവാവുമായി ഉണ്ടായിരുന്ന സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജശേഖർ-സുനിത ദമ്പതികൾക്ക് രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്. ഇളയ മകളായ ഗീത പെബ്ബേരു ടൗണിലെ സർക്കാർ ഗേൾസ് സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.