കേരളം

kerala

By

Published : Oct 14, 2022, 4:14 PM IST

ETV Bharat / bharat

അനുച്ഛേദം 142 പ്രകാരം ഏകപക്ഷീയമായി വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

പൂര്‍ണന്യായം ഉറപ്പാക്കാന്‍ വേണ്ടി സുപ്രീം കോടതിക്ക് ഭരണഘടന നല്‍കുന്ന വിവേചന അധികാരമാണ് അനുച്ഛേദം 142

Divorce cannot be unilateral says SC  അനുച്ഛേദം 142  സുപ്രീംകോടതി  വിവാഹമോചനത്തില്‍ സുപ്രീംകോടതി  Supreme court on divorce  diverse case in supreme court  സുപ്രീം കോടതിയിലെ ഡൈവേഴ്സ് കേസ്
അനുച്ഛേദം 142 പ്രകാരം ഏകപക്ഷീയമായി വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുംപ്രീകോടതി

ന്യൂഡല്‍ഹി: അനുച്ഛേദം 142 പ്രകാരം സുപ്രീം കോടതിക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ദമ്പതികളില്‍ ഒരാള്‍ക്ക് സമ്മതമില്ലാത്ത സാഹചര്യത്തില്‍ വിവാഹമോചനം അനുവദിക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗളിന്‍റെയും അബയി എസ് ഓകയും അടങ്ങിയ ബെഞ്ചിന്‍റെതാണ് പരാമര്‍ശം. വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രമാണ് കൂടെ താമസിച്ചതെന്നും രണ്ട് വര്‍ഷത്തോളം പിരിഞ്ഞാണ് ഇരുവരും താമസിക്കുന്നതെന്നും ഭര്‍ത്താവിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ബന്ധം പുനഃസ്ഥാപിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും ഭര്‍ത്താവിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

വിവാഹം ലാഘവത്തോടെ കാണേണ്ട കാര്യമല്ലെന്ന് ബെഞ്ച് പ്രതികരിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ നടക്കുന്നത് പോലെ ഇന്ന് കല്യാണം നാളെ വിവാഹ മോചനം എന്ന സ്ഥിതിയില്‍ നമ്മുടെ രാജ്യം എത്തിയിട്ടില്ലെന്ന് കോടതി പരാമര്‍ശിച്ചു. ദമ്പതികള്‍ വിദ്യാസമ്പന്നരാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുവരും ശ്രമിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. വിവാഹം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ഭാര്യയുടെ ട്രാന്‍സ്‌ഫര്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

പ്രായമായ മാതാപിതാക്കളോടൊപ്പം താമസിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെങ്കിലും ഭാര്യ ഇത് ഇഷ്‌ടപ്പെടുന്നില്ലെന്ന് ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. എന്നാല്‍ കാനഡയില്‍ ജോലിയുണ്ടായിരുന്ന താന്‍ കൊവിഡ് സമയത്ത് ഭര്‍ത്താവിന് വേണ്ടി ഇന്ത്യയില്‍ വന്നെന്ന് ഭാര്യ ചൂണ്ടിക്കാട്ടി. ട്രാന്‍സ്‌ഫര്‍ ഹര്‍ജി തള്ളി വിവാഹമോചനം വേണമെന്നായിരുന്നു ഭര്‍ത്താവിന്‍റെ ആവശ്യം.

എന്നാല്‍ തങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിക്കാത്ത വിധം തകര്‍ന്നെന്ന് ദമ്പതികള്‍ ഇരുവരും പറയാതെ വിവാഹബന്ധം പൂര്‍ണമായി തകര്‍ന്നെന്ന് കോടതിക്ക് കണക്കാക്കാന്‍ സാധിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ദമ്പതികളോട് മധ്യസ്ഥ ചര്‍ച്ചകളിലേക്ക് കടക്കാന്‍ കോടതി ആവശ്യപ്പെട്ടു. മുന്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ജഡ്‌ജിയെ സുപ്രീം കോടതി മധ്യസ്ഥനായി നിയമിച്ചു. വിവാഹ കൗണ്‍സിലറുടെ സഹായത്തോടെ മൂന്ന് മാസത്തിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മധ്യസ്ഥനോട് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details