അമരാവതി :ആന്ധ്രാപ്രദേശിൽ വാട്ടർ ടാങ്കിനുള്ളിൽ സ്ത്രീയും രണ്ട് കുട്ടികളും മരിച്ച നിലയിൽ. ചിറ്റൂർ ജില്ലയിലെ രാമചന്ദ്രപുരം മണ്ഡലിലാണ് വാട്ടർ ടാങ്കിനുള്ളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചവർ പെനുമുരു മണ്ഡലം സ്വദേശികളാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി സബ് ഇൻസ്പെക്ടർ ജയസ്വാമുലു അറിയിച്ചു.
ആന്ധ്രയിൽ വാട്ടർ ടാങ്കിനുള്ളിൽ സ്ത്രീയും രണ്ട് കുട്ടികളും മരിച്ച നിലയിൽ
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Also Read:അനധികൃതമായി പിടിച്ചെടുത്ത മദ്യക്കുപ്പികൾ നശിപ്പിച്ചു
ചൊവ്വാഴ്‌ച രാവിലെ ആറരയോടെയാണ് പ്രാദേശിക ക്വാറിക്ക് സമീപമുള്ള ഗാന്ധി ചെറുവ ടാങ്കിൽ ഇവരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് സമീപത്തുനിന്നും ഒരു ഇരുചക്ര വാഹനവും കണ്ടെടുത്തു. ഇവരെ കാണാനില്ലെന്ന് ഞായറാഴ്‌ച പെനുമുരു സ്റ്റേഷനിൽ പരാതി ലഭിച്ചതായും പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായും ഔദ്യോഗിക നടപടികൾ സ്വീകരിച്ചുവരുന്നതയും അദ്ദേഹം കൂട്ടിച്ചേർത്തു.