ഗാന്ധിനഗർ:നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ആംആദ്‌മിയുടെ പത്രപരസ്യത്തെ വിമർശിച്ച് രാഷ്‌ട്രീയ പാർട്ടികൾ രംഗത്തെത്തി. പരസ്യ മോഡൽ പിന്തുടരുകയാണ് ആംആദ്‌മി സർക്കാരെന്നും ഡൽഹിയിലെ ജനങ്ങളുടെ നികുതിപ്പണമാണ് ഇതിലൂടെ നശിപ്പിക്കുന്നതെന്നുമുള്ള ബിജെപിയും കോൺഗ്രസും വിമർശിച്ചു.
2022ൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സജീവമാകുകയാണ് ആംആദ്‌മി പാർട്ടി. ഡൽഹിക്ക് പുറത്ത് പാർട്ടിയെ വിപുലീകരിക്കുന്നതിന്‍റെ ഭാഗമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആംആദ്‌മിക്ക് ലഭിച്ച സീറ്റുകൾ പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.
ഡൽഹി സർക്കാർ ചെയ്‌ത ജനക്ഷേമ പ്രവർത്തനങ്ങൾ പ്രകീർത്തിച്ചുകൊണ്ട് ജൂലൈ ഒമ്പതിനാണ് ആംആദ്‌മി പത്രപരസ്യം നൽകിയത്. ഡൽഹിയിലെ ജനങ്ങളുടെ നികുതിപണം നഷ്‌ടമാക്കുകയാണെന്ന് ബിജെപിയും പരസ്യ മോഡൽ സർക്കാരാണിതെന്ന് കോൺഗ്രസും വിമർശിച്ചു.
'പരസ്യ സർക്കാർ'; ബിജെപി
2022ലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ബിജെപി ആംആദ്‌മിയെ വിമർശിച്ചു. ഡൽഹി സർക്കാർ പരസ്യത്തിനായി 3,000 കോടി രൂപയാണ് ചെലവാക്കിയതെന്ന് ബിജെപി വക്താവ് യാസൽ വ്യാസ് ആരോപിച്ചു. സർക്കാർ ജനക്ഷേമത്തിലുപരി പരസ്യത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആംആദ്‌മി പരസ്യപ്രചാരണങ്ങൾക്കാണ് മുൻഗണന നൽകുന്നത്, എന്നാൽ ബിജെപി ജനക്ഷേമ പ്രവർത്തനങ്ങൾക്കാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി രൂപാനി പ്രതികരിച്ചു.