കൃഷ്‌ണ: ട്രാക്‌ടറിൽ നെല്ലിറക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് വയോധികയുടെ മരണത്തിൽ. കൃഷ്‌ണ ജില്ലയിലെ ഗുഡിവാഡയിൽ ഷെരിഡിന്തകുറു സ്വദേശി പൊനുകുമതി മേരമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ മേടപ്പള്ളി സർപഞ്ച് അദൃഷ്‌ട കുമാരിയുടെ ഭർതൃസഹോദരന്മാരായ ജ്ഞാനേശ്വര റാവു, ജയരാജു, ഗുബേലു, ഗുബേലുവിന്‍റെ ഭാര്യ എന്നിവർക്കെതിരെ ഗുഡിവാഡ താലൂക്ക് പൊലീസ് കേസെടുത്തു.
തിങ്കളാഴ്‌ച തന്‍റെ വീട്ടിൽ നെല്ല് ഇറക്കുന്നതിനിടെ സർപഞ്ച് അദൃഷ്‌ട കുമാരിയുടെ ഭർതൃസഹോദരന്മാരുമായി മേരമ്മ തർക്കത്തിലേർപ്പെട്ടതായി മകൻ വിനോദ് കുമാറും മകൾ കാമജ്യോതിയും പറയുന്നു. അമ്മയെ ആക്രമിക്കുന്നത് തടയാനെത്തിയ മക്കളെയും സംഘം ആക്രമിച്ചു. അവിടെനിന്നും രക്ഷപ്പെട്ട വിനോദ് കുമാറും കാമജ്യോതിയും പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.