പട്‌ന : പ്രണയവിവാഹം നടത്തുന്ന പെൺകുട്ടികളെക്കുറിച്ച് വിചിത്ര പ്രസ്‌താവന നടത്തി ബിഹാർ ഡിജിപി. മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം ചെയ്യുന്നവര്‍ പെൺവാണിഭത്തിന് ഇരകളാകുന്നുവെന്നും കൊല്ലപ്പെടുന്നുവെന്നും ബിഹാർ ഡിജിപി എസ്.കെ സിംഗാൾ പറഞ്ഞു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ സാമൂഹിക പരിഷ്‌കരണ ക്യാമ്പയിനായ 'സമാജ് സുധാർ അഭിയാൻ' വേദിയിലായിരുന്നു ഡിജിപിയുടെ പരാമര്‍ശം. പെൺകുട്ടികളുടെ ഇത്തരം തീരുമാനങ്ങൾക്ക് മാതാപിതാക്കളാണ് ബുദ്ധിമുട്ടുന്നതെന്നും ചടങ്ങിൽ സിംഗാൾ പറഞ്ഞു.