സുനന്ദ പുഷ്‌കര്‍ മരണപ്പെട്ട കേസില്‍ ഇന്ന് ഡല്‍ഹി പട്യാല കോടതി വിചാരണ ആരംഭിക്കും. സംഭവത്തില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, ഗാര്‍ഹിക പീഡനം എന്നിവയാണ് ഡല്‍ഹി പൊലീസ് ചുമത്തിയിരിക്കുന്നത്.
2014 ജനുവരി 17നാണ് സുനന്ദ പുഷകറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിയ്ക്കുന്നതിനിടെ ഇരുവരും വഴക്കിട്ടിരുന്നതായും സാക്ഷി മൊഴികള്‍ ഉണ്ടായിരുന്നു. മരണത്തിനു തൊട്ടു മുന്‍പ് ശശി തരൂരിന് സുനന്ദ പുഷ്‌കര്‍ ജീവിക്കാനാഗ്രഹിക്കുന്നില്ല താന്‍ മരിക്കാന്‍ പോകുന്നു എന്ന് ഇ മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാനോ, സുനന്ദയുടെ ജീവന്‍ രക്ഷിക്കാനോ ശശി തരൂര്‍ ശ്രമിച്ചില്ലെന്നത് ആത്മഹത്യാ പ്രേരണ കുറ്റമായി കണക്കാക്കാമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കൂടാതെ സുനന്ദ മരിച്ച മുറിയില്‍ നിന്ന് തെളിവുകള്‍ നശിപ്പിച്ചതായും സുനന്ദയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.