ന്യൂഡൽഹി: ഡൽഹിയിൽ കണ്ടെയിൻമെന്‍റ് സോണുകളിൽ സർക്കാർ ദ്രുത-ആന്‍റിജൻ പരിശോധന ആരംഭിച്ചു. കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ നടത്തിയ 5.96 ലക്ഷത്തിലധികം പരിശോധനകളില്‍ 45 ശതമാനത്തിലധികം നടത്തിയത് ദ്രുത-ആന്‍റിജൻ രീതിയിലാണ്. ജൂൺ 18ന് നഗരത്തിൽ ദ്രുത-ആന്‍റിജൻ പരിശോധനകൾ ആരംഭിച്ചത്. ശേഷം നടത്തിയ 2,75,396 പരിശോധനകളില്‍ 1.5 ലക്ഷത്തോളം പേരെ ദ്രുത ആന്‍റിജൻ കിറ്റുകളിലൂടെ പരിശോധിച്ചതായി ഡൽഹി സർക്കാർ അറിയിച്ചു. പ്രതിദിനം 17,000 പരിശോധനകളാണ് ഡൽഹിയിൽ നടത്തുന്നത്.
ദ്രുത-ആന്‍റിജൻ പരിശോധന; ഡൽഹിയിൽ പ്രതിദിനം 17,000 പരിശോധനകൾ
കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ നടത്തിയ 5.96 ലക്ഷത്തിലധികം ടെസ്റ്റുകളിൽ 45 ശതമാനത്തിലധികം നടത്തിയത് ദ്രുത-ആന്‍റിജൻ രീതിയിലാണ്.
തലസ്ഥാനത്തെ 11 ജില്ലകളിലെ കണ്ടെയ്നർ സോണുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് വെള്ളിയാഴ്ച, സർക്കാർ ദ്രുത-ആന്‍റിജന്‍ പരിശോധന വിപുലീകരിച്ചു. തലസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളും കൊവിഡ് -19 പരിശോധന ആരംഭിച്ചു.
ആർടി-പിസിആർ പരിശോധനയുമായി താരതമ്യപ്പെടുത്തുമ്പോൾ ദ്രുത-ആന്‍റിജൻ പരിശോധന എളുപ്പവും വിലകുറഞ്ഞതുമായ രീതിയാണെന്ന് ആരോഗ്യ അധികൃതർ പറഞ്ഞു. ഒരു ടെസ്റ്റിങ് കിറ്റിനും 450 രൂപയാണ് വില. 30 മിനിറ്റിനുള്ളിൽ ഫലങ്ങൾ നൽകാൻ കഴിയും. ദക്ഷിണ കൊറിയൻ കമ്പനിയായ എസ്ഡി ബയോസെൻസറാണ് സ്റ്റാൻഡേർഡ് ക്യു കൊവിഡ് -19 എഗ് ഡിറ്റക്ഷൻ എന്ന് വിളിക്കുന്ന കിറ്റുകൾ വികസിപ്പിച്ചെടുത്തത്.