ന്യൂഡൽഹി: 'നിർഭയ', മകളെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് ചലിക്കുന്ന ബസ്സിൽ നിന്ന് തള്ളിയിട്ട ആ നിർഭാഗ്യകരമായ ദിവസത്തിന് ഏഴു വർഷം. ഇന്നും മകൾക്ക് നഷ്ടമായ നീതിക്കായി കാത്തിരിക്കുകയാണ് നിർഭയയുടെ മാതാപിതാക്കൾ, കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രത്യാശയും പ്രാർത്ഥനയുമായി.
കേസിലെ പ്രതികളായ നാല് പേരേയും ഉടൻ തൂക്കിലേറ്റുമെന്ന റിപ്പോർട്ടുകൾ ഇവരുടെ പ്രതീക്ഷകൾ ഉയർത്തിയിരുന്നു. മകൾക്ക് നീതി ലഭിച്ചാലും, നീതി നിഷേധിക്കപ്പെട്ട ആയിരം നിർഭയകൾക്കായി പോരാടും എന്ന് നിർഭയയുടെ അച്ഛൻ പറയുന്നു. "കഴിഞ്ഞ ഏഴു വർഷം ഞങ്ങൾക്ക് ധാരാളം അനുഭവങ്ങൾ നൽകിയിട്ടുണ്ട്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പഴുതുകളും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നും ഇപ്പോൾ മനസിലാക്കുന്നു. വിചാരണ കോടതികൾക്ക് രണ്ട് ഭാഗത്തെയും കേൾക്കുകയും കക്ഷികളുടെ തെളിവുകൾ പരിശോധിക്കുകയും വേണം. ആയതിനാൽ വിധി പറയാൻ ഒരുപാട് സമയം വേണ്ടി വരുന്നു. ഇത് ഒരുപാട് നാൾ തുടരരുത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകൾ രണ്ടാഴ്ചയിൽ കൂടുതൽ തുടരരുത്. -അദ്ദേഹം കൂട്ടിച്ചേർക്കുന്നു.