ന്യൂഡല്‍ഹി: നിർഭയ കൂട്ട ബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ വിനയ് ശർമ ജയിലില്‍ സ്വയം പരിക്കേല്‍പ്പിക്കാൻ ശ്രമിച്ചു. ഫെബ്രുവരി 16നാണ് സംഭവം. തിഹാർ ജയിലിലുള്ള പ്രതി തല ഭിത്തിയില്‍ ഇടിപ്പിച്ചാണ് പരിക്കേല്‍പ്പിക്കാൻ ശ്രമിച്ചതെന്ന് ജയില്‍ അധികൃതർ വ്യക്തമാക്കി. വിനയ് ശർമക്ക് ചെറിയ പരിക്കേറ്റതായും അധികൃതർ പറഞ്ഞു.
മാർച്ച് 3ന് രാവിലെ 6 മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ഡല്‍ഹി കോടതി കഴിഞ്ഞാഴ്ച ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തിന്‍റെയും നിർഭയയുടെ മാതാപിതാക്കളുടെയും ഹർജി പരിഗണിക്കുന്നതിനിടെ പട്യാല ഹൗസ് കോടതി പ്രതികൾക്കെതിരെ പുതിയ മരണവാറണ്ടും പുറപ്പടുവിച്ചിരുന്നു.