ഭോപ്പാൽ: മധ്യപ്രദേശിൽ ദമ്പതികളെയും മകളെയും വീടിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാജീവ് നഗറിലെ രത്ലാം പ്രദേശത്താണ് സംഭവം. 50കാരനായ ഗോവിന്ദ് സോലങ്കി, 45കാരിയായ ഭാര്യ ശാർദ, 21കാരിയായ മകൾ ദിവ്യ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സലൂൺ നടത്തുകയായിരുന്നു ഗോവിന്ദ് സോലങ്കിയെന്നും കെട്ടിടത്തിന്‍റെ താഴെ നിലയിലാണ് കുടുംബം താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
ദമ്പതികളും മകളും വീടിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ
50കാരനായ ഗോവിന്ദ് സോലങ്കി, 45കാരിയായ ഭാര്യ ശാർദ, 21കാരിയായ മകൾ ദിവ്യ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ദമ്പതികളും മകളും വീടിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ
വീടിന്‍റെ വാതിൽ തുറന്ന നിലയിലായിരുന്നുവെന്നും വീടിനുള്ളിൽ ചലനം ഇല്ലാത്തതിനെ തുടർന്ന് പ്രദേശവാസികൾ വീടിനുള്ളിൽ കയറി പരിശോധിക്കുമ്പോഴാണ് മൃതദേഹം കണ്ടതെന്നും പൊലീസ് പറഞ്ഞു. കേസിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ പ്രതികൾക്ക് വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇത് സാഹചര്യ തെളിവുകൾ പരിശോധിച്ചാൽ വ്യക്തമാണെന്നും കേസിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.