ലോക്സഭാ മുൻ എംപിയും നടിയുമായ ജയപ്രദ ബിജെപിയില്‍ ചേർന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയ ജയപ്രദപാർട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദർ യാദവിന്‍റെ സാന്നിധ്യത്തില്‍ ഔദ്യോഗിക അംഗത്വം സ്വീകരിച്ചു.
നടി ജയപ്രദ ബിജെപിയില്‍ ചേർന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ പ്രവർത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ജയപ്രദ പ്രതികരിച്ചു.
ആർഎൽഡിയിൽ നിന്നാണ് ജയപ്രദ ബിജെപിയിലേക്ക് കൂടുമാറിയത്. രാംപുരിൽ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി അസം ഖാനെതിരെ മത്സരിക്കുമെന്ന്ജയപ്രദ അറിയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ എംപിയായി 2004 ലും 2009 ലും വിജയിച്ച മണ്ഡലമാണ് രാംപുര്‍. 2014 ല്‍ ആര്‍എല്‍ഡിയില്‍ ചേര്‍ന്ന് ബിജ്നോര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1994 ല്‍ എന്‍.ടി. രാമറാവുവിന്‍റെ നേതൃത്വത്തിലുള്ള തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്ന ജയപ്രദ ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ് പിയില്‍ നിന്ന് രാജിവച്ച് ജയപ്രദ അമര്‍ സിങുമായി ചേര്‍ന്ന് രാഷ്ട്രീയ ലോക് മഞ്ച് പാര്‍ട്ടി രൂപീകരിച്ചെങ്കിലും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍എല്‍ഡിയില്‍ ലയിച്ചു.