കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി സംഘര്‍ഷം
പൊലീസ് സംരക്ഷണത്തിൽ ഡോക്ടറുടെ മൃതദേഹം സംസ്കരിച്ചു. ആംബുലൻസിന് കേടുപാടുകൾ വരുത്തിയ 20ഓളം പേരെ അറസ്റ്റ് ചെയ്തു
ചെന്നൈ:കൊവിഡ് ബാധിച്ച് മരിച്ച 55കാരനായ ഡോക്ടറുടെ മൃതദേഹം കിൽപൗക്കിലെ സെമിത്തേരിയിൽ സംസ്‌കരിക്കുന്നത് എതിര്‍ത്ത് പ്രദേശവാസികൾ. പ്രതിഷേധക്കാര്‍ ഡോക്ടറുടെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസിന് കല്ലെറിഞ്ഞു. സംഭവത്തിൽ ഡ്രൈവര്‍ക്കും ശുചിത്വ തൊഴിലാളിക്കും പരിക്കേറ്റു. ന്യൂറോ സർജനും ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ചെയർമാനുമായ മരിച്ചയാളുടെ മൃതദേഹം പൊലീസ് സ്ഥലത്ത് നിന്നും മാറ്റി. പിന്നീട് പൊലീസ് സംരക്ഷണത്തിൽ ഡോക്ടറുടെ മൃതദേഹം അതേ ശ്മശാനത്തിൽ സംസ്കരിച്ചു. ആംബുലൻസിന് കേടുപാടുകൾ വരുത്തിയ 20ഓളം പേരെ അറസ്റ്റ് ചെയ്തു.