ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിന്‍റെ മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തി. മീററ്റിൽ നിന്നുള്ള ആരാച്ചാർ പവനാണ് തീഹാർ ജയിലിൽ വെച്ച് ഡമ്മി പരിക്ഷണം നടത്തിയത്. മാർച്ച് 20നാണ് നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടത്തുന്നത്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് സമർപ്പിച്ച ഹർജി ഇന്നലെ ഡൽഹി കോടതി തള്ളിയിരുന്നു. അതേ സമയം ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അക്ഷയ് ഠാക്കൂറും പവന്‍ ഗുപ്തയും വിനയ് ശര്‍മ്മയും അന്താരാഷ്‌ട്ര കോടതിയെ സമീപിച്ചിട്ടുണ്ട്.