ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എല്ലാ കോൺഗ്രസ് എംഎൽഎമാരുമായും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. ജൂൺ 19ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൂടികാഴ്ച നടത്തിയത്. ജയ്പൂരിലെ ഹോട്ടലിലാണ് കൂടികാഴ്ച നടത്തിയത്. ബിജെപി മുന്നോട്ട് വെക്കാൻ സാധ്യതയുള്ള ആരോപണങ്ങൾ, വോട്ടെടുപ്പ് തന്ത്രങ്ങൾ എന്നിവയെ കുറിച്ച് എംഎൽഎമാരുമായി ഗെലോട്ട് ചർച്ച നടത്തി. ഗെലോട്ടിന് പുറമെ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, കോണ്‍ഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർജേവാല, സംസ്ഥാന ചുമതലയുള്ള അവിനാശ് പാണ്ഡെ, രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് എംഎൽഎമാർക്കൊപ്പം സ്വതന്ത്ര നിയമസഭാംഗങ്ങളും ബിടിപി എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു.
ഗെലോട്ട് ആരോപണം തെളിയിക്കണം: ബിജെപി
രാജസ്ഥാനിൽ ബിജെപി ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചിരുന്നു. ഈ വാദത്തെ എതിർത്ത് ബിജെപി രംഗത്തെത്തി. ആരോപണം തെറ്റാണെന്നും കോൺഗ്രസിലെ ആഭ്യന്തര വിള്ളലുകൾ മറച്ചു വെക്കാൻ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് സതീഷ് പുനിയ പറഞ്ഞു. ഈ ആരോപണങ്ങൾ തെളിയിക്കാൻ ഗെലോട്ട് മുന്നോട്ട് വരണമെന്നും അല്ലെങ്കിൽ അപമാനിച്ചതിന് ആളുകളോടും എംഎൽഎമാരോടും മാപ്പ് പറയണമെന്നും പുനിയ ആവശ്യപ്പെട്ടു.
എല്ലാ കോൺഗ്രസ് എംഎൽഎമാരും ഒന്നിക്കണം: ഗെലോട്ട്