പ്രയാഗ് രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാളെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്‌ഫോടനം നടന്ന വീടിന്‍റെ ഉടമസ്ഥനായ ഹാനിഫിന് പടക്കനിർമാണത്തിന് ലൈസൻസ് ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സീനിയർ പൊലീസ് സൂപ്രണ്ട് സത്യാർജ് അനിരുദ്ധ് പങ്കജ് മാധ്യമങ്ങളോട് പറഞ്ഞു. ഹാനിഫ് സ്‌ഫോടകവസ്‌തുക്കൾ വീട്ടിൽ സൂക്ഷിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിൽ സമീപവാസികളായ സഹബുദ്ദീനും ഭാര്യക്കും പരിക്കേറ്റു. സമീപത്തെ രണ്ട് വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും പൊലീസ് സൂപ്രണ്ട് സത്യാർജ് അനിരുദ്ധ് പങ്കജ് വ്യക്തമാക്കി.