കേരളം

kerala

By

Published : Jan 29, 2021, 8:28 PM IST

ETV Bharat / bharat

ഇന്ത്യയോടുള്ള പക്ഷപാതം ആഗോള വായ്പാ റേറ്റിങ് ഏജൻസികൾ ഒഴിവാക്കണം

സമ്പദ് വ്യവസ്ഥയുടെ കഴിവും തങ്ങളുടെ കടബാധ്യതകള്‍ തിരിച്ചടക്കുവാനുള്ള അതിന്‍റെ സന്നദ്ധതയും പ്രതിഫലിക്കുന്ന തരത്തില്‍ വായ്പാ റേറ്റിങ്ങ് രീതിശാസ്ത്രത്തില്‍ ഭേദഗതി ആവശ്യമാണ്.

ആഗോള വായ്പാ റേറ്റിങ്  Economic Survey  Eco Survey exhorts  ഇന്ത്യൻ സമ്പദ് വ്യവസ്ഥ  വായ്പ്പാ നയം  exhorts rating agencie
ഇന്ത്യയോടുള്ള പക്ഷപാതം ആഗോള വായ്പാ റേറ്റിങ് ഏജൻസികൾ ഒഴിവാക്കണം

ഹൈദരാബാദ്: ഇന്ത്യയുടെ പരമാധികാര വായ്പാ റേറ്റിങില്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങള്‍ പ്രതിഫലിക്കുന്നില്ലെന്ന് സാമ്പത്തിക സര്‍വെ. അതിനാല്‍ കൂടുതല്‍ സുതാര്യതയും കുറഞ്ഞ ഭാവനാത്മകതയും തങ്ങളുടെ റേറ്റിങ്ങുകളില്‍ കൊണ്ടു വരാൻ ആഗോള ഏജന്‍സികള്‍ ശ്രദ്ധിക്കണമെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ സാമ്പത്തിക സര്‍വെയില്‍ പറയുന്നു.

സമ്പദ് വ്യവസ്ഥയുടെ കഴിവും തങ്ങളുടെ കടബാധ്യതകള്‍ തിരിച്ചടക്കുവാനുള്ള അതിന്‍റെ സന്നദ്ധതയും പ്രതിഫലിക്കുന്ന തരത്തില്‍ വായ്പാ റേറ്റിങ്ങ് രീതിശാസ്ത്രത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെന്ന് പാര്‍ലിമെന്‍റില്‍ സമര്‍പ്പിച്ച 2020-21-ലെ സാമ്പത്തിക സര്‍വെയില്‍ പറയുന്നു. ഇത്തരം പക്ഷപാതപരമായ നിലപാടുകള്‍ക്കെതിരെ ലോകത്തെ വികസ്വര സമ്പദ് വ്യവസ്ഥകള്‍ കൈകോര്‍ക്കുവാന്‍ തയാറാകണം. എന്നാല്‍ മാത്രമേ വായ്പാ റേറ്റിങ്ങുകളിൽ അന്തര്‍ലീനമായിരിക്കുന്ന പക്ഷപാതിത്വവും ഭാവനാത്മകതയും പരിഹരിക്കുവാന്‍ കഴിയുകയുള്ളൂ എന്നും അത് നിര്‍ദേശിക്കുന്നു.

“ലോകത്തെ അഞ്ചാം സ്ഥാനത്തുള്ള നമ്മുടെ സമ്പദ് വ്യവസ്ഥയെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും പരമാധികാര വായ്പാ റേറ്റിങ്ങില്‍ നിക്ഷേപ ഗ്രേഡിലെ ഏറ്റവും താഴെ തട്ടില്‍ (ബി ബി ബി-/ബി എ എ 3) ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരം പരമാധികാര വായ്പാ റേറ്റിങ്ങുകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളെ ഒട്ടും തന്നെ പ്രതിഫലിപ്പിക്കുന്നില്ല എന്ന് മാത്രമല്ല, ശബ്ദായമാനവും അസ്പഷ്ടവും പക്ഷപാതപരവുമായ പ്രസ്തുത വായ്പാ റേറ്റിങ്ങ് എഫ്‌പിഐയുടെ ഒഴുക്കിന് ക്ഷതമേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു,- സര്‍വെ പറയുന്നു.

അതുകൊണ്ടു തന്നെ വായ്പാ റേറ്റിങ്ങ് ഏജന്‍സികളുമായി സഹകരിച്ചു വരുന്ന രാജ്യങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് അവരുടെ വായ്പാ റേറ്റിങ്ങ് രീതി ശാസ്ത്രത്തില്‍ തെറ്റുകള്‍ തിരുത്തേണ്ടതുണ്ടെന്ന ആവശ്യം ഉന്നയിക്കേണ്ടിയിരിക്കുന്നു. ഇത്തരം തിരുത്തല്‍ നടപടികളിലൂടെ ഒരു സമ്പദ് വ്യവസ്ഥയുടെ കഴിവുകളും തങ്ങളുടെ ബാഹ്യ കടങ്ങള്‍ വീട്ടുവാനുള്ള സന്നദ്ധതയും അത്തരം റേറ്റിങ്ങുകളില്‍ പ്രതിഫലിക്കേണ്ടതുണ്ട് എന്നും സര്‍വെ പറയുന്നു.

“മനസ്സില്‍ ഭയമില്ലാതെയും തല ഉയര്‍ത്തി പിടിച്ച് നില്‍ക്കുമ്പോള്‍... പിതാവേ, എന്‍റെ രാജ്യത്തെ അത്തരം ഒരു സ്വര്‍ഗീയമായ സ്വാതന്ത്ര്യത്തിലേക്ക് ഉണര്‍ത്തി എഴുന്നേല്‍പ്പിക്കൂ,'' എന്ന ബംഗാളി കവി രവീന്ദ്രനാഥ് ടാഗോറിന്‍റെ വരികള്‍ ഉദ്ധരിച്ചു കൊണ്ട് പരമാധികാര വായ്പാ റേറ്റിങ്ങ് രീതിശാസ്ത്രം കൂടുതല്‍ സുതാര്യവും കുറവ് ഭാവനാത്മകവും സമ്പദ് വ്യവസ്ഥകളുടെ അടിസ്ഥാന തത്വങ്ങള്‍ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതായി മാറുകയും ചെയ്യേണ്ടത് ഒരു അനിവാര്യതയാണെന്ന് സര്‍വെ പറയുന്നു.

റേറ്റിങ്ങുകള്‍ ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളെ പിടിച്ചെടുത്തിട്ടില്ല. അതിനാല്‍ ഇന്ത്യയെ സംബന്ധിച്ചുള്ള മുന്‍ കാല വായ്പാ റേറ്റിങ്ങുകളിലെ മാറ്റങ്ങള്‍ സെന്‍സെക്‌സിന്‍റെ തിരിച്ചുവരവ്, വിദേശ നാണ്യ വിനിമയം, സര്‍ക്കാര്‍ ഓഹരികളിന്മേലുള്ള ലാഭം എന്നിങ്ങനെയുള്ള തെരഞ്ഞെടുക്കപ്പെട്ട സൂചകങ്ങളില്‍ ഒന്നും തന്നെ കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടില്ല എന്നും സര്‍വെ പറയുന്നു.

“ബൃഹത് സമ്പദ് വ്യവസ്ഥാ സൂചകങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ഒട്ടും തന്നെയോ, വളരെ ദുര്‍ബലമായതോ ആയ പ്രതിഫലനം മാത്രമാണ് മുന്‍ കാല റേറ്റിങ്ങുകളിലെ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. അതിനാല്‍ ശബ്ദായമാനവും പക്ഷപാതപരവുമായ രീതിയില്‍ ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളെ അളക്കുന്ന ഒരു റേറ്റിങ്ങിനോട് ബാധ്യതപ്പെട്ടതായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിലപാട് എടുക്കേണ്ടതില്ല. അതിനു പകരം ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞ പോലെ ഭയലേശമില്ലാത്ത മനസായിരിക്കണം അത് പ്രതിഫലിപ്പിക്കേണ്ടത്,''- മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ തയാറാക്കിയ സര്‍വെ പറഞ്ഞു.

ഉയര്‍ന്നു വരുന്ന വന്‍കിട സമ്പദ് വ്യവസ്ഥകളോട് പരമാധികാര വായ്പാ റേറ്റിങ്ങുകളുടെ കാര്യത്തില്‍ ഒരു പക്ഷപാതം കാണുന്നുണ്ട്. ജിഡിപിയുടെ വളര്‍ച്ചാ നിരക്ക്, പണപ്പെരുപ്പം, പൊതുവായ സര്‍ക്കാര്‍ കടം, രാഷ്ട്രീയ സ്ഥിരത, നിയമപാലനം, അഴിമതി നിയന്ത്രിക്കല്‍, നിക്ഷേപകരെ സംരക്ഷിക്കല്‍, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കല്‍, ഹ്രസ്വകാല ബാഹ്യ കടങ്ങള്‍ (നീക്കിയിരുപ്പുകളുടെ ശതമാനകണക്കില്‍), നീക്കിയിരുപ്പ് ലഭ്യതാ അനുപാതം, പരമാധികാര വീഴ്ച വരുത്തല്‍ ചരിത്രം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ കഴിഞ്ഞ ദശാബ്ദത്തിലെ ചിത്രമെടുക്കുമ്പോള്‍ ഇന്ത്യയുടെ റേറ്റിങ്ങ് വേറിട്ടു പുറത്ത് നില്‍ക്കുന്ന ഒന്നാണെന്നും സര്‍വെ പറയുന്നു.

“പരമാധികാര വായ്പാ റേറ്റിങ്ങ് നിരയില്‍ ഇന്ത്യയുടെ സ്ഥാനം ഒട്ടേറെ അളവുകോലുകളില്‍ തീര്‍ത്തും പുറത്ത് നില്‍ക്കുന്ന ഒരു നിരയിലാണ്. അതായത് അളവുകോലിന്‍റെ പരമാധികാര റേറ്റിങ്ങിന്മേലുള്ള പ്രഭാവം നിശ്ചയിക്കുന്നതിനെക്കാൾ നിര്‍ണ്ണായകമാംവിധം കുറവാണ് ഒരു പരമാധികാര രാഷ്ട്രത്തിന്റെ നിരക്ക്,'' സാമ്പത്തിക സര്‍വെ പറയുന്നു. ആഗോള റേറ്റിങ്ങ് ഏജന്‍സികള്‍ ഇന്ത്യക്ക് മുതല്‍മുടക്ക് ഗ്രേഡ് റേറ്റിങ്ങില്‍ ഏറ്റവും താഴ്ന്ന സ്ഥാനമാണ് നല്‍കിയിട്ടുള്ളത്.

ജൂണില്‍ ഫിച്ച് റേറ്റിങ്ങുകള്‍ ഇന്ത്യയുടെ പൊതുവായ അവസ്ഥയെ “നെഗറ്റീവില്‍'' നിന്നും 'സുസ്ഥിരം'' എന്നതിലേക്ക് പുതുക്കുകയും റേറ്റിങ്ങ് ബിബിബി ആക്കി ഉറപ്പിക്കുകയും ചെയ്തു. കൊവിഡ് മഹാമാരി രാജ്യത്തിന്‍റെ ഈ വര്‍ഷത്തേക്കുള്ള വളര്‍ച്ചാ സാധ്യതകളെ നിര്‍ണ്ണായകമാം വിധം ദുര്‍ബലപ്പെടുത്തി എന്നും ഉയര്‍ന്ന പൊതു കട ബാധ്യതകളുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അത് തുറന്നു കാട്ടിയെന്നും പറഞ്ഞു കൊണ്ടായിരുന്നു ഈ പുതുക്കി നിശ്ചയിക്കല്‍.

അതേ സമയം മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വ്വീസ് ഇന്ത്യയുടെ പരമാധികാര റേറ്റിങ്ങിനെ താഴ്ത്തികെട്ടി കൊണ്ട് ബി എ എ 2 -ല്‍ നിന്നും ബി എ എ 3 ലേക്ക് മാറ്റി. സുദീര്‍ഘമായി നീണ്ടു നില്‍ക്കുന്ന കുറഞ്ഞ വളര്‍ച്ചാനിരക്ക് കാലത്തിന്റേയും വഷളായി കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയുടേയും അപകട സാധ്യതകള്‍ മറി കടക്കുവാനുള്ള നയങ്ങള്‍ നടപ്പില്‍ വരുത്തുന്ന കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ട് എന്നു പറഞ്ഞു കൊണ്ടായിരുന്നു ഈ മാറ്റം.

അതേ സമയം കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ 13 തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ എസ് ആന്‍റ് പി ഗ്ലോബല്‍ റേറ്റിങ്ങ്‌സ് ഇന്ത്യയുടെ റേറ്റിങ്ങ് ബിബിബിയില്‍ തന്നെ നിലനിര്‍ത്തി.

കടം തിരിച്ചടക്കുന്നതില്‍ വരുത്താന്‍ സാധ്യതയുള്ള പിഴവ് വായ്പാ റേറ്റിങ് മാപ് ചെയ്യുന്നു എന്നും അതിനാൽ തങ്ങളുടെ ബാധ്യതകള്‍ ചെയ്തു തീര്‍ക്കുവാനുള്ള കടം വാങ്ങിയവരുടെ കഴിവും സന്നദ്ധതയും അതിൽ പ്രതിഫലിക്കുന്നു എന്നും സര്‍വെ പറയുന്നു. തിരിച്ചടവിനുള്ള ഇന്ത്യയുടെ സന്നദ്ധത സംശയ രഹിതമാംവിധം തെളിയിക്കപ്പെട്ട കാര്യമാണ്. കാരണം ഇതുവരെ ചരിത്രത്തിലൊരിക്കലും ഇന്ത്യ തിരിച്ചടവ് വീഴ്ച വരുത്തിയിട്ടില്ല.

ഇന്ത്യയുടെ തിരിച്ചെടക്കുവാനുള്ള കഴിവ് അതിന്‍റെ നാണ്യത്തിന്‍റെ വിദേശ നാണ്യ വിനിമയവുമായി ബന്ധപ്പെട്ട വളരെ അധികം താഴ്ന്ന മൂല്യത്തിലൂടെ മാത്രമല്ല അളക്കപ്പെടുന്നത് എന്നും അതിന്‍റെ സുഖപ്രദമായ വിദേശ നാണ്യ നീക്കിയിരുപ്പിന്‍റെ ബാഹുല്യത്തിലൂടേയും അളക്കപ്പെടുമെന്നാണ് പറയുന്നത്. സ്വകാര്യ മേഖലയുടെ ഹ്രസ്വകാല കടങ്ങളും, അതോടൊപ്പം തന്നെ ബാഹ്യ കടബാധ്യതകളുടെ മൊത്തം സ്‌റ്റോക്കും, സ്വകാര്യ മേഖലയുടേത് ഉള്‍പ്പെടെ, അടച്ചു തീര്‍ക്കാന്‍ നമ്മുടെ വിദേശ നാണ്യ നീക്കിയിരുപ്പ് കൊണ്ട് കഴിയും.

“ഒരു സമ്പദ് വ്യവസ്ഥയുടെ കടബാധ്യതകള്‍ തിരിച്ചടക്കുവാനുള്ള കഴിവും സന്നദ്ധതയും പ്രതിഫലിക്കുന്ന തരത്തില്‍ പരമാധികാര വായ്പാ റേറ്റിങ്ങ് രീതി ശാസ്ത്രങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. അതിന് അത്തരം ഏജന്‍സികള്‍ കൂടുതല്‍ സുതാര്യമാവുകയും കുറവ് മാത്രം ഭാവനാത്മകമാവുകയും ചെയ്യേണ്ടതാണ്. ഇത്തരം അന്തര്‍ലീനമായ പക്ഷപാതത്തിനും ഭാവനാവിലാസത്തിനും എതിരെ വികസ്വര സമ്പദ് വ്യവസ്ഥകള്‍ എല്ലാവരും കൈകോര്‍ത്ത് ഇറങ്ങേണ്ടതാണ്. എന്നാല്‍ മാത്രമേ പരമാധികാര വായ്പാ റേറ്റിങ്ങ് രീതിശാസ്ത്രങ്ങള്‍ മൂലമുണ്ടാകുന്ന ഭാവിയിലെ പ്രതിസന്ധികള്‍ മൂര്‍ച്ഛിക്കല്‍ തടയുവാന്‍ കഴിയുകയുള്ളൂ,'' സര്‍വെ കൂട്ടിച്ചേര്‍ക്കുന്നു.

അതിലുപരി വായ്പാ റേറ്റിങ്ങുകളുടെ ചാക്രികതയോട് അനുഭാവമുള്ള സ്വഭാവവും അത് സമ്പദ് വ്യവസ്ഥകളില്‍ സൃഷ്ടിക്കുവാന്‍ സാധ്യതയുള്ള പ്രതികൂല പ്രഭാവങ്ങളും, പ്രത്യേകിച്ച് വളരെ താഴ്ന്ന തലത്തില്‍ റേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന വികസ്വര സമ്പദ് വ്യവസ്ഥകളുടെ അവസ്ഥ, അടിയന്തിര സ്വഭാവത്തോടു കൂടി തന്നെ പരിഗണിച്ച് പരിഹരിക്കേണ്ടതുണ്ട്

ABOUT THE AUTHOR

...view details