ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വാഹന നിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട സംവിധാനത്തിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സര്‍ക്കാര്‍ നടപടി മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും നിയമപരമായ വ്യവസ്ഥകൾക്ക് വിരുദ്ധമായ പദ്ധതി വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് ഹര്‍ജിയിലെ വാദം.
രാജ്യതലസ്ഥാനത്ത് വായുമലിനീകരണം ഉയരുന്ന പശ്ചാത്തലത്തില്‍, നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ഒറ്റ - ഇരട്ട സംവിധാനം നിയമമാക്കി നടപ്പിലാക്കുന്നത്. ഇത് പ്രകാരം ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്കും, ഇരട്ട സംഖ്യയില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്കും ഒരേ ദിവസം നിരത്തിലിറങ്ങാനാകില്ല.