കേരളം

kerala

ETV Bharat / bharat

കൊവിഡ് ആശ്വാസ പാക്കേജ്: എം.എസ്.എം.ഇകളെ സംബന്ധിച്ചിടത്തോളം വലിയ തീരുമാനം

കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന മുതിർന്ന പത്രപ്രവർത്തകനായ പ്രതിം രഞ്ജൻ ബോസാണ് ലേഖകൻ. വീക്ഷണങ്ങൾ തികച്ചും വ്യക്തിപരമാണ്.

By

Published : May 14, 2020, 10:37 PM IST

COVID-19 Relief Package  msme  COVID-19  MSMEs,  കൊവിഡ് ആശ്വാസ പാക്കേജ്  കൊവിഡ്  എം.എസ്.എം.ഇ  കൊറോണ ഇന്ത്യ
കൊവിഡ് ആശ്വാസ പാക്കേജ് : എം.എസ്.എം.ഇകളെ സംബന്ധിച്ചിടത്തോളം വലിയ തീരുമാനം

ഹൈദരാബാദ്: മെയ് 12ന് രാജ്യത്തെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി നരേന്ദ്ര മോദി എം.എസ്.എം.ഇ (സൂക്ഷ്‌മ, ചെറുകിട, ഇടത്തരം) വ്യവസായങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ തന്‍റെ സർക്കാർ പ്രാദേശിക ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള “ധീരമായ തീരുമാനം” എടുക്കാൻ തയാറാണെന്ന് വ്യക്തമാക്കുകയുണ്ടായി. ഈ വാഗ്‌ദാനം അക്ഷരാർഥത്തിൽ പാലിച്ച് കൊണ്ടാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ചില വൻ കിട പ്രഖ്യാപനങ്ങളുമായി രംഗത്ത് വന്നത്. ആ പ്രഖ്യാപനങ്ങൾ ഈ മേഖലയിലെ അടിയന്തരമായ പണ ലഭ്യതാ പ്രശ്‌നങ്ങൾ പരിഹരിക്കുക മാത്രമല്ല, അതിലുപരി ഈ മേഖലയുടെ അനിവാര്യമായ ദീർഘകാല വളർച്ചക്ക് ആവശ്യമായ അടിത്തറ ഇടാനും ലക്ഷ്യമിട്ടുകൊണ്ടുള്ളത് കൂടിയായിരുന്നു.

ഘടനാപരമായ പരിഷ്‌കാരങ്ങൾ

നിർവചനങ്ങൾ മാറ്റുന്ന തരത്തിലൊരു മാറ്റത്തിനായി എം.എസ്.എം.ഇ മേഖല ദശാബ്‌ദങ്ങളാണ് കാത്തിരിക്കേണ്ടി വന്നത് എന്നതു തന്നെ ഒരു പരിതാപകരമായ കാര്യമാണ്. കഴിഞ്ഞ കാലങ്ങളിലെ നയങ്ങൾ ഉൽപാദന, സേവന മേഖലക്കായുള്ള ഇതേ ചെറുകിട വ്യവസായത്തിനകത്ത് വ്യത്യസ്‌തമായ വർഗീകരണം സൃഷ്‌ടിച്ചു എന്നതും പരിതാപകരമാണ്. ആഗോള അടിസ്ഥാനത്തിൽ വിറ്റുവരവ് പരിധി കണക്കിലെടുക്കുക എന്ന രീതി അവലംബിക്കുമ്പോൾ ഇന്ത്യയിൽ മുതൽ മുടക്ക് പരിധിയുടെ അടിസ്ഥാനത്തിലാണ് അളവുകോൽ വർഗീകരണം നിശ്ചയിക്കുന്നത് എന്നതാണ് ഏറ്റവും മോശപ്പെട്ട വശം. ഇതെല്ലാം ഇപ്പോൾ ചരിത്രമായി മാറിക്കഴിഞ്ഞു. എല്ലാ തരത്തിലുമുള്ള വ്യവസായങ്ങൾക്കും ചില അളവുകോലുകൾ വെച്ചും കഴിഞ്ഞു. മുതൽ മുടക്കിനോടൊപ്പം തന്നെ വിറ്റ് വരവും അധിക അളവുകോലായി കൊണ്ട് വന്നിരിക്കുകയാണ്.

മാത്രമല്ല എല്ലാ പരിധികളും ഒരൽപം മേലോട്ട് കയറ്റി പുതുക്കുകയും ചെയ്‌തിട്ടുണ്ട്. അതിനാൽ ഇപ്പോൾ 99 കോടി രൂപ വിറ്റ് വരവുള്ള ഒരു കമ്പനി ഇടത്തരം കമ്പനിയായി അംഗീകരിക്കപ്പെടും. 4.9 കോടി രൂപ വിറ്റ് വരവുള്ള ഒരു കമ്പനിയാകട്ടെ സൂക്ഷ്മ വ്യവസായമായും കണക്കാക്കപ്പെടും. വരാനിരിക്കുന്ന വർഷങ്ങളിൽ ഇതിന്‍റെ പ്രാധാന്യം അനുഭവിച്ച് തുടങ്ങാനാകുക. ഒന്നിലധികം കമ്പനികളുടെ ചെറിയ ബാലൻസ് ഷീറ്റിനുള്ളിൽ മൊത്തം വരുമാനം പകുത്ത് കാട്ടി വളർച്ച മൂടിവയ്ക്കേണ്ട ആവശ്യവും ഇനി കുറയും. വലിയ ബാലൻസ് ഷീറ്റിലൂടെ അവർക്ക് ഇനി വമ്പൻ കരാറുകൾ നേടിയെടുക്കാനും അതുവഴി ബാങ്കുകളിൽ നിന്നും അവകാശപ്പെട്ട വായ്‌പ നേടിയെടുക്കാനും കഴിയും. ഇതൊരു ഘടനാപരമായ പരിഷ്‌ക്കാരമാണ്. അത് നടപ്പിലാക്കിയാൽ ഈ മേഖലയെ പൂർണമായും മെച്ചപ്പെടുത്താൻ സഹായിക്കും.

വായ്‌പാ ഗ്യാരണ്ടി

ബാങ്ക് വായ്‌പ ലഭിക്കുന്നതിനായി രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദായക എം.എസ്.എം.ഇ മേഖലയ്ക്ക് മുന്നിലെ എല്ലാ തടസങ്ങളും നീക്കുന്നതിനായി ഒരു ബഹു-ദശലക്ഷ ഡോളർ വായ്‌പാ ഉറപ്പ് പദ്ധതിയാണ് ധന മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുള്ളത്. ഈട് ഒന്നും നൽകാതെ തന്നെ എം.എസ്.എം.ഇ മേഖലയ്ക്ക് സ്വാഭാവികമായി തന്നെ ബാങ്കുകളിൽ നിന്നും, മറ്റ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമൊക്കെ 3,00000 കോടി രൂപ മൂല്യമുള്ള വായ്‌പ ലഭിക്കുന്നതിനായുള്ള പദ്ധതി പണലഭ്യത സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കമ്പനികൾക്ക് നില നിൽക്കാൻ നല്ലൊരു അവസരം നൽകുന്നതിനുമുള്ള വലിയൊരു ചുവടുവെയ്‌പ്പ് തന്നെയാണ്.

അടിയന്തര വായ്‌പ ലഭിക്കുന്നതിനുള്ള അവസരവും ഇത് നൽകുന്നുണ്ട്. അതാകട്ടെ ഒക്ടോബർ 31 വരെ പ്രവർത്തിക്കുകയും ചെയ്യും. പ്രിൻസിപ്പൽ തിരിച്ചടവ് തുകയ്ക്ക് മേൽ ഒരു വർഷത്തെ മൊറോട്ടോറിയവും, പരിധി വെച്ചുള്ള പലിശയും കൂടിയുള്ള നാല് വർഷത്തെ വായ്‌പക്ക് ഏതാണ്ട് 45 ലക്ഷം എം.എസ്.എം.ഇകൾ അർഹരാകും. പലിശ നിരക്ക് മാറുകയെന്ന അപകട സാധ്യത ഇവിടെയില്ലെന്ന് അർഥം. ഇതിന് പുറമെ രണ്ട് ലക്ഷം പീഡിത എം.എസ്.എം.ഇകൾക്ക് ഉപകാരപ്രദമാകുന്ന 20000 കോടി രൂപയുടെ അധിക ഉപവായ്‌പാ പദ്ധതിയും ഉണ്ട്. സാധാരണ സ്ഥിതിയിൽ വിശ്വാസിക്കുവാൻ കൊള്ളില്ല എന്നു കരുതപ്പെട്ടവയാണ് പദ്ധതികൾ ആണിത്. ഇതോടൊപ്പം പുതുതായി മൂന്നു മാസം നീട്ടിയ ഇ.പി.എഫ് പങ്കാളിത്ത പദ്ധതി കൂടിയാകുമ്പോൾ ഈ മേഖലയിൽ നിരവധി തൊഴിലുകൾ സംരക്ഷിക്കുവാൻ കഴിയും.

വാഗ്‌ദാനങ്ങൾ വഴുതിപ്പോകാതെ മുറുകെ പിടിക്കൽ

കൊവിഡ് മഹാമാരിയുടെ കാലത്ത് ഏറെ പ്രശ്‌നങ്ങൾ നേരിട്ട നല്ല നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന കമ്പനികൾക്ക് പണ ലഭ്യതാ പ്രശ്‌നം പരിഹരിക്കുവാൻ ഉതകുന്ന വിധം രൂപം നൽകിയ 50000 കോടി രൂപയുടെ ഫണ്ടാണ് വിപണിയിലേക്ക് പണം ഒഴുക്കുന്ന പ്രക്രിയയുടെ ഏറ്റവും മികച്ച വശം. വെഞ്ച്വർ മൂലധന ധനസഹായത്തിന് ഏതാണ്ട് സമാനമായതാണ് ഇതിന് പിറകിലെ ആശയവും. അതിൽ നിന്നുള്ള ഏക വ്യത്യാസം ഇത്തരം സ്ഥാപനങ്ങൾ പ്രതിസന്ധി സുരക്ഷിതമായി മറികടന്ന് മുന്നോട്ട് പോകുന്നുവെന്നും വളരുന്നുവെന്നും ഉറപ്പ് വരുത്തുകയാണ് ഇതിന് പിറകിലെ ആശയം.

ഇത് ഫണ്ടുകൾ സൃഷ്ടിക്കുകയും അത് പ്രതീക്ഷ നൽകുന്ന എം.എസ്.എം.ഇകളുടെ ഓഹരികളിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുക വഴി വളർച്ച ഉറപ്പുവരുത്താനാകും. ഈ ഫണ്ട് ഈ പദ്ധതിക്ക് കീഴിൽ പിന്തുണ ലഭിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട എം.എസ്.എം.ഇകളെ പ്രോൽസാഹിപ്പിക്കുമെന്ന് ധനമന്ത്രി പ്രത്യേകം എടുത്ത് പറയുകയുണ്ടായി.

ആഗോള ടെണ്ടർ ഇല്ല

ചൊവ്വാഴ്‌ചത്തെ പ്രസംഗത്തിൽ പ്രധാനമന്ത്രി “പ്രാദേശികതയെ പ്രോൽസാഹിപ്പിക്കുക” എന്ന ഒരു മുദ്രാവാക്യം തന്നെ ഉയർത്തുകയുണ്ടായി. ഈ ആഹ്വാനം അക്ഷരാർഥത്തിൽ ശരി വച്ചുകൊണ്ട് “ആഗോള ടെണ്ടറുകൾ 200 കോടി രൂപയ്ക്ക് മുകളിലുള്ള സർക്കാർ വാങ്ങലുകളിൽ അനുവദിക്കില്ല” എന്ന് ധനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്‌തു. ഉദാരവൽക്കരണ കാലഘട്ടത്തിന് മുൻപുള്ള രീതിയുടെ തിരിച്ചു വരവ് പോലെ ഈ നീക്കങ്ങൾ പ്രാദേശിക വ്യവസായങ്ങളും വിതരണവും സൃഷ്ടിക്കുന്നതിന് സഹായകമാകും. വൻകിട കമ്പനികൾ എല്ലാ കരാറുകളും പിടിച്ചെടുക്കുന്നതിനായി വില കുറച്ച് എടുക്കുന്ന അനീതി ചെറുകിട കമ്പനികളെ വലച്ചിരുന്നു.

ഈ നടപടികളുടെ പിറകിലുള്ള ലക്ഷ്യം എന്തായാലും നല്ലത് തന്നെയാണ്. പക്ഷേ എങ്ങനെ നടപ്പാക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. നല്ല നിലവാരമുള്ള ഉൽപന്നങ്ങൾ മൽസരയോഗ്യമായ വിലയിൽ ലഭ്യമാക്കുകയെന്ന് എങ്ങനെ സർക്കാർ ഉറപ്പ് വരുത്തും എന്നതാണ് ഉൽകണ്‌ഠപ്പെടുത്തുന്ന കാര്യം. ആഗോള ടെണ്ടറുകൾ ഇല്ലാതിരുന്ന മുൻ കാലത്ത് ഇന്ത്യയിൽ ഒരു കൂട്ടം കമ്പനികൾ വളരുന്നത് കണ്ടു. വലിയ മൽസരമൊന്നുമില്ലാതെ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിൽ നിന്നും കരാറുകൾ നേടിയാണ് അവ നില നിന്നത്. അത് സ്വയം നില നിൽക്കുന്നതിന് സഹായിച്ചെങ്കിലും നിലവാരത്തെ ബാധിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details