മുംബൈ: ഭീമ കൊറേഗാവ് ഗൂഡാലോചന കേസിൽ പ്രതികളായ വരവര റാവു, ഷോമ സെൻ എന്നിവരുടെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എൻഐഎ കോടതി തള്ളി. കൊറോണ വൈറസ് പശ്ചാത്തലത്തിൽ രണ്ട് പ്രതികളും ഇടക്കാല ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. നക്‌സൽ ബന്ധമുണ്ടെന്നാരോപിച്ച് റാവു 2018 നവംബറിലും സെൻ ജൂണിലുമാണ് അറസ്റ്റിലായത്.
ഭീമ കൊറെഗാവ് കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളി
2018 ജനുവരി ഒന്നിന് പൂനെ ജില്ലയിലെ ഭീമ കോറെഗാവ് ഗ്രാമത്തിൽ നടന്ന അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും 10 പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഭീമ കൊറെഗാവ്
2018 ജനുവരി ഒന്നിന് പൂനെ ജില്ലയിലെ ഭീമ കോറെഗാവ് ഗ്രാമത്തിൽ നടന്ന അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും 10 പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 200 വർഷത്തെ ഭീമ-കൊറെഗാവ് യുദ്ധത്തിന്‍റെ സ്മരണ ആചരണത്തിന്‍റെ ഭാഗമായി എത്തിയ ആളുകളുടെ കാറുകൾക്ക് നേരെ ചിലർ കല്ലെറിഞ്ഞതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിൽ 162 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.