പനാജി: കൊവിഡ് 19 ന് ആയുർവേദ ചികിത്സ സാധ്യമാണെന്ന് നിർദ്ദേശിച്ച് ഗോവ ആസ്ഥാനമായുള്ള അധ്യാപകൻ മഹേഷ് ദേഗ്വേക്കർ. ദേഗ്വേക്കർ നൽകിയ മാത്യക ആയുഷ് കേന്ദ്ര സഹമന്ത്രി ശ്രീപാദ് നായിക് സ്വീകരിച്ചു. എന്നാൽ നിർദിഷ്ട ചികിത്സയിലൂടെ രോഗം പൂർണമായി ഭേദമാകുമെന്ന വാദം സ്ഥിരീകരിച്ചിട്ടില്ല. പത്തൊൻപതാം നൂറ്റാണ്ടിലെ ഹിന്ദു ഗുരു ഗജാനൻ മഹാരാജ് അവതരിപ്പിച്ച ആയുർവേദ സൂത്രത്തിൽ നിന്നാണ് കൊവിഡ് 19 ചികിത്സയ്ക്കുള്ള കൂട്ട് ലഭിച്ചതെന്ന് നോർത്ത് ഗോവ ജില്ലയിലെ അധ്യാപകനായ ദേഗ്വേക്കര്‍ പറഞ്ഞിരുന്നു.