ലഖ്നൗ: ലഖിംപൂർ ഖേരിയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട 17 വയസുകാരി ബലാത്സംഗത്തിനിരയായതായി പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ജില്ലയിൽ കൗമാരക്കാരായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന രണ്ടാമത്തെ സംഭവമാണിത്. ചൊവ്വാഴ്ച വൈകുന്നേരം നീംഗാവ് പൊലീസ് പരിധിയിലുള്ള ഗ്രാമത്തിൽ നിന്ന് 200 മീറ്റർ അകലെയുള്ള വരണ്ട കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ കഴുത്തിൽ പരിക്കേറ്റ അടയാളങ്ങളുണ്ടായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്നും എസ്‌പി സതേന്ദർ കുമാർ പറഞ്ഞു.