കേരളം

kerala

2018ലെ ചെക്ക് കേസ് : അമീഷ പട്ടേല്‍ കോടതിയില്‍ ഹാജരായില്ല

By

Published : Jun 21, 2023, 9:47 PM IST

ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് നടി അമീഷ പട്ടേൽ ഇന്ന് റാഞ്ചി കോടതിയിൽ ഹാജരായില്ല

Bollywood actress Ameesha Patel  actress Ameesha Patel  Bollywood actress  Ranchi court  Ameesha Patel will appear in Ranchi court  Ameesha Patel  ranchi news  jharkhand news  etv news  bollywood news  cheque bounce case  cheque bounce  Ameesha Patel in ranchi  Ameesha Patel in ranchi court  Ameesha Patel in jharkhand  2018ലെ ചെക്ക് മടങ്ങിയ കേസ്  അമീഷ പട്ടേല്‍ ഇന്ന് റാഞ്ചി കോടതിയില്‍ ഹാജരാകും  അമീഷ പട്ടേൽ ഇന്ന് റാഞ്ചി കോടതിയിൽ ഹാജരാകും  അമീഷ പട്ടേൽ ഇന്ന് റാഞ്ചി കോടതിയിൽ  അമീഷ പട്ടേൽ  അമീഷ റാഞ്ചി സിവില്‍ കോടതിയിൽ കീഴടങ്ങിയിരുന്നു
2018ലെ ചെക്ക് മടങ്ങിയ കേസ്; അമീഷ പട്ടേല്‍ ഇന്ന് റാഞ്ചി കോടതിയില്‍ ഹാജരാകും

റാഞ്ചി : ചെക്ക് മടങ്ങിയ കേസില്‍ ബോളിവുഡ് താരം അമീഷ പട്ടേൽ Ameesha Patel റാഞ്ചി കോടതിയിൽ ഹാജരായില്ല. ഒരു ഷോയില്‍ അടിയന്തരമായി പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഇന്ന് (ജൂണ്‍ 21) കോടതിയില്‍ എത്താതിരുന്നത്. എന്നാല്‍ ജൂലൈ 10ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ അമീഷ പട്ടേലിന് കോടതി അവസാന അവസരം അനുവദിച്ചു.

നടി ഹാജരാകാത്തതില്‍ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഡി.എന്‍ ശുക്ല അതൃപ്‌തി രേഖപ്പെടുത്തി. തന്‍റെ കക്ഷിയായ അമീഷ പട്ടേലിന് ഹാജരാകാന്‍ സമയം നീട്ടിനല്‍കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ഭാഗം വക്കീല്‍ ഇതിനെ ശക്തമായി എതിര്‍ത്തു.

അതേസമയം ജൂണ്‍ 17ന് നടി റാഞ്ചി സിവില്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. അന്ന് തന്നെ നടിക്ക് കോടതി ജാമ്യം അനുവദിക്കുകയും ജൂണ്‍ 21ന് റാഞ്ചിയിലെ കീഴ്‌ക്കോടതിയില്‍ നേരിട്ട് ഹാജരാജാന്‍ ഉത്തരവിടുകയും ചെയ്‌തിരുന്നു. റാഞ്ചിയിൽ നിന്നുള്ള സിനിമ നിര്‍മ്മാതാവ് അജയ് കുമാറാണ് നടിക്കെതിരെ പരാതി നല്‍കിയത്. ചെക്ക് ബൗണ്‍സായതില്‍ വഞ്ചന ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാവ് നടിക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തത്. കൂടാതെ അമീഷ പട്ടേല്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും അജയ്‌ കുമാര്‍ ആരോപിച്ചു.

അജയ്‌ കുമാറിന്‍റെ പരാതിയിൽ നടിക്ക് കോടതി പലതവണ നോട്ടിസ് അയച്ചിരുന്നുവെങ്കിലും കോടതിയിൽ ഹാജരാകാൻ അമീഷ തയ്യാറായില്ല. ഇതിന് പിന്നാലെ അമീഷയ്‌ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ജൂൺ 17ന് നടി കോടതിയില്‍ കീഴടങ്ങിയത്.

2018ൽ അമീഷ പട്ടേൽ നിർമ്മാതാവ് അജയ് കുമാറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിഫലം വാങ്ങിയതിന് ശേഷം നടി സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ലെന്നും പണം തിരികെ ചോദിച്ചപ്പോൾ വിമുഖത കാട്ടിയെന്നും ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാവ് അജയ് കുമാർ അമീഷയ്‌ക്കെതിരെ പരാതി നല്‍കിയത്.

കേസ് 2018ല്‍ -2018ൽ റാഞ്ചിയിലെ ഹർമു ഗ്രൗണ്ടില്‍ ഒരു പരിപാടിയിൽ അമീഷ എത്തിയിരുന്നു. ഇവിടെ വച്ചാണ് നടി, വ്യവസായിയായ അജയ് കുമാർ സിങ്ങിനെ കണ്ടുമുട്ടുന്നത്. ഒരു സിനിമയുടെ നിര്‍മ്മാണ ചെലവ് സംബന്ധിച്ച് അജയ് കുമാറുമായി അമീഷ ചര്‍ച്ച നടത്തി.

ശേഷം, അജിത് കുമാര്‍ സിങ് ഒരു സിനിമയ്‌ക്കായി നിക്ഷേപം നടത്തുകയും എന്നാൽ അത് വെളിച്ചം കാണാതെ പോവുകയും ചെയ്‌തു. തുടര്‍ന്ന് തന്‍റെ പണം തിരികെ നല്‍കണമെന്ന് അമീഷയോട് സിങ് ആവശ്യപ്പെട്ടു. അങ്ങനെ നടി, 2.50 കോടി രൂപയുടെ ചെക്ക് നിര്‍മ്മാതാവ് അജിത് കുമാര്‍ സിങ്ങിന് തിരിച്ചുനല്‍കിയെങ്കിലും, അക്കൗണ്ടില്‍ പണമില്ലാതിരുന്നതിനാല്‍ ബൗണ്‍സ് ആയി.

ഇതാദ്യമായല്ല അമീഷ പട്ടേല്‍ ചെക്ക് മടങ്ങിയ കേസില്‍ പ്രതിസ്ഥാനത്തെത്തുന്നത്. 2021ലും സമാനമായ സംഭവം നടന്നു. 2021ൽ യുടിഎഫ് ടെലിഫിലിംസിന് നടി നല്‍കിയ 32.25 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയിരുന്നു. അതേസമയം 'ഗദർ 2' ആണ് അമീഷയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Also Read:Ameesha Patel: ചെക്ക് മടങ്ങിയ കേസ്‌; ഒടുവില്‍ അമീഷ പട്ടേല്‍ കീഴടങ്ങി

സണ്ണി ഡിയോൾ നായകനാകുന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് നടി. 'ഗദർ: ഏക് പ്രേം കഥ'യുടെ തുടർച്ചയാണ് അനിൽ ശർമ സംവിധാനം ചെയ്യുന്ന ചിത്രം. ആദ്യ ഭാഗത്തിലും സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.

ABOUT THE AUTHOR

...view details