അഹമ്മദ്‌നഗർ: മഹാരാഷ്‌ട്രയില്‍ പെണ്‍വാണിഭത്തിനായി എത്തിച്ച 15 യുവതികളെ രക്ഷപ്പെടുത്തി പൊലീസ്. ഷിർദി പ്രദേശത്ത് ഉള്‍പ്പെടെയുള്ള ആറ് ഹോട്ടലുകളിൽ പൊലീസ് ഒരേസമയം നടത്തിയ റെയ്‌ഡില്‍ 11 പുരുഷന്മാര്‍ അറസ്റ്റിലായി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ (മെയ് അഞ്ച്) രാത്രിയാണ് നടപടി.
ഇടപാടുകാര്‍, വാഹനങ്ങളില്‍ ആളുകളെയെത്തിച്ച ഡ്രൈവര്‍മാര്‍ എന്നിവരാണ് പിടിയിലായ 11 പേര്‍. ചില ഹോട്ടലുകളിൽ വൻതോതിൽ പെണ്‍വാണിഭം നടക്കുന്നതായി ശ്രീരാംപൂർ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ സന്ദീപ് മിറ്റ്‌ക്കെയ്‌ക്കാണ് രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഷിര്‍ദി, നെവാസ, രാഹുരി, ശ്രീരാംപൂർ, രഹത, തുടങ്ങി അഹമ്മദ്‌നഗർ ജില്ലയിലെ വിവിധ ഇടങ്ങളിലാണ് റെയ്‌ഡ് നടന്നത്.