ന്യൂഡൽഹി: കർഷകരുടെ ട്രാക്ടർ മാർച്ചിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്യുകയും 25ല്‍ അധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി പൊലീസ് കമ്മിഷണർ എസ്എൻ ശ്രീവാസ്തവ പറഞ്ഞു. പ്രതികളെ തിരിച്ചറിയാൻ പൊലീസ് മുഖം തിരിച്ചറിയൽ മാർഗം ഉപയോഗിക്കുമെന്നും സിസിടിവി, വീഡിയോ ഫൂട്ടേജ് എന്നിവയുടെ സഹായം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായവരെ ചോദ്യം ചെയ്ത് വരികയാണ്.
പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ കർഷകരെ അക്രമത്തിന് പ്രേരിപ്പിച്ചത് കർഷക നേതാക്കളാണ്. സാമ്യൂക്ത കിസാൻ മോർച്ച നേതാക്കളുമായി അഞ്ച് തവണ ചർച്ച നടത്തിയതാണ്. ഡൽഹിയിൽ നടക്കുന്ന റാലിക്ക് മൂന്ന് റൂട്ടുകൾ തീരുമാനിച്ച് പരസ്‌പരം സമ്മതിച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനവും ഡൽഹിയിലെ ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് രേഖാമൂലമുള്ള അനുമതിയോടെ കർഷകർക്ക് റാലിക്കായി റൂട്ടുകൾ നൽകിയത്.
കൂടുതൽ വായനക്ക്: ഡല്‍ഹിയില്‍ ട്രാക്ടർ റാലിയിൽ പങ്കെടുത്ത 93 പേരെ പൊലീസ് അറസ്റ്റ് ചെയ്തു