ETV Bharat / bharat

അക്‌ബര്‍-സീത വിവാദം, സിംഹങ്ങള്‍ക്ക്‌ പേരിട്ട ഉദ്യോഗസ്ഥന്‌ സസ്‌പെന്‍ഷന്‍ - അക്‌ബര്‍ സീത വിവാദം

മൃഗശാലയിലെ സിംഹങ്ങളുടെ പേര് വിവാദമായ സംഭവത്തിൽ ഉദ്യോഗസ്ഥനെ ത്രിപുര സർക്കാർ പുറത്താക്കി

controversial naming of wildlife  Forest department officer suspended  lions named Akbar and Sita  അക്‌ബര്‍ സീത വിവാദം  ഉദ്യോഗസ്ഥന്‌ സസ്‌പെന്‍ഷന്‍
lions named Akbar and Sita
author img

By ETV Bharat Kerala Team

Published : Feb 28, 2024, 9:40 AM IST

അഗർത്തല (ത്രിപുര) : മൃഗശാലയിലെ സിംഹങ്ങള്‍ക്ക്‌ സീത, അക്‌ബര്‍ എന്നീ പേരുകള്‍ നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ത്രിപുര സർക്കാർ അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രവീൺ ലാൽ അഗർവാളിനെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. സിംഹങ്ങള്‍ക്ക്‌ സീത, അക്‌ബര്‍ എന്നീ പേരുകള്‍ നല്‍കിയത്‌ വലിയ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. തുടര്‍ന്ന്‌, പേരിട്ടത്‌ ശരിയായില്ലെന്ന കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിന്‌ പിന്നാലെയാണ്‌ ഉദ്യോഗസ്ഥനെതിരെ ത്രിപുര ബിജെപി സര്‍ക്കാര്‍ നടപടിയെടുത്തത്‌.

വൈവിധ്യമാർന്ന ജന്തുജാലങ്ങളുടെ ശേഖരത്തിന് പേരുകേട്ട സെപാഹിജാല വന്യജീവി സങ്കേതത്തില്‍ നിന്ന്‌ പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലേക്കാണ്‌ സിംഹങ്ങളെ മാറ്റിയത്‌. അക്‌ബര്‍, സീത എന്നീ സിംഹങ്ങളെ ഒരുമിച്ച്‌ കൂട്ടിലിടുന്നത്‌ ഹിന്ദുമതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്തിന്‍റെ (വിഎച്ച്പി) കൽക്കട്ട ഹൈക്കോടതിയിൽ ഹര്‍ജി നൽകുകയായിരുന്നു.

മൃഗങ്ങൾക്ക് ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വങ്ങളുടെയോ ദേവതകളുടെയോ പേരുകൾ നൽകരുതെന്ന് വിഎച്ച്പി വാദിച്ചു. ജൽപായ്‌ഗുരിയിലെ കൽക്കട്ട ഹൈക്കോടതി സർക്യൂട്ട് ബെഞ്ച് ഈ വാദത്തിന് അനുകൂലമായി വിധി പ്രസ്‌താവിച്ചു. പേരുമാറ്റാനുള്ള ഉത്തരവാദിത്തം ത്രിപുര മൃഗശാല അതോറിറ്റിക്കാണെന്ന് വാദിച്ചതിനാൽ പേരുകൾ മാറ്റാനുള്ള കോടതിയുടെ നിർദേശം ബംഗാൾ വനം വകുപ്പിനെ പ്രതിസന്ധിയിലാക്കി.

അന്വേഷണത്തിൽ, പേരിടൽ പ്രക്രിയയിൽ അഗർവാൾ നിർണായക പങ്കുവഹിച്ചതായും വിഷയത്തിൽ ത്രിപുര സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതായും കണ്ടെത്തി. തുടര്‍ന്ന്‌ ഫെബ്രുവരി 23 നാണ്‌ അഗർവാളിനെ പിരിച്ചുവിട്ടത്. നേരത്തെ, സംഭവത്തിൽ ത്രിപുര സർക്കാർ വൈൽഡ് ലൈഫ് അധികൃതരോട് വിശദീകരണം തേടിയിരുന്നു.

ത്രിപുര സർക്കാരിന്‍റെ തീരുമാനം, മൃഗങ്ങളെ തടവിലാക്കുന്നതിൻ്റെ ധാർമ്മികതയെയും അത്തരം തീരുമാനങ്ങളെ ചുറ്റിപ്പറ്റിയുള്ള സാംസ്‌കാരിക സംവേദനക്ഷമതയെയും കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

അഗർത്തല (ത്രിപുര) : മൃഗശാലയിലെ സിംഹങ്ങള്‍ക്ക്‌ സീത, അക്‌ബര്‍ എന്നീ പേരുകള്‍ നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ത്രിപുര സർക്കാർ അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രവീൺ ലാൽ അഗർവാളിനെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. സിംഹങ്ങള്‍ക്ക്‌ സീത, അക്‌ബര്‍ എന്നീ പേരുകള്‍ നല്‍കിയത്‌ വലിയ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. തുടര്‍ന്ന്‌, പേരിട്ടത്‌ ശരിയായില്ലെന്ന കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിന്‌ പിന്നാലെയാണ്‌ ഉദ്യോഗസ്ഥനെതിരെ ത്രിപുര ബിജെപി സര്‍ക്കാര്‍ നടപടിയെടുത്തത്‌.

വൈവിധ്യമാർന്ന ജന്തുജാലങ്ങളുടെ ശേഖരത്തിന് പേരുകേട്ട സെപാഹിജാല വന്യജീവി സങ്കേതത്തില്‍ നിന്ന്‌ പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലേക്കാണ്‌ സിംഹങ്ങളെ മാറ്റിയത്‌. അക്‌ബര്‍, സീത എന്നീ സിംഹങ്ങളെ ഒരുമിച്ച്‌ കൂട്ടിലിടുന്നത്‌ ഹിന്ദുമതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്തിന്‍റെ (വിഎച്ച്പി) കൽക്കട്ട ഹൈക്കോടതിയിൽ ഹര്‍ജി നൽകുകയായിരുന്നു.

മൃഗങ്ങൾക്ക് ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വങ്ങളുടെയോ ദേവതകളുടെയോ പേരുകൾ നൽകരുതെന്ന് വിഎച്ച്പി വാദിച്ചു. ജൽപായ്‌ഗുരിയിലെ കൽക്കട്ട ഹൈക്കോടതി സർക്യൂട്ട് ബെഞ്ച് ഈ വാദത്തിന് അനുകൂലമായി വിധി പ്രസ്‌താവിച്ചു. പേരുമാറ്റാനുള്ള ഉത്തരവാദിത്തം ത്രിപുര മൃഗശാല അതോറിറ്റിക്കാണെന്ന് വാദിച്ചതിനാൽ പേരുകൾ മാറ്റാനുള്ള കോടതിയുടെ നിർദേശം ബംഗാൾ വനം വകുപ്പിനെ പ്രതിസന്ധിയിലാക്കി.

അന്വേഷണത്തിൽ, പേരിടൽ പ്രക്രിയയിൽ അഗർവാൾ നിർണായക പങ്കുവഹിച്ചതായും വിഷയത്തിൽ ത്രിപുര സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതായും കണ്ടെത്തി. തുടര്‍ന്ന്‌ ഫെബ്രുവരി 23 നാണ്‌ അഗർവാളിനെ പിരിച്ചുവിട്ടത്. നേരത്തെ, സംഭവത്തിൽ ത്രിപുര സർക്കാർ വൈൽഡ് ലൈഫ് അധികൃതരോട് വിശദീകരണം തേടിയിരുന്നു.

ത്രിപുര സർക്കാരിന്‍റെ തീരുമാനം, മൃഗങ്ങളെ തടവിലാക്കുന്നതിൻ്റെ ധാർമ്മികതയെയും അത്തരം തീരുമാനങ്ങളെ ചുറ്റിപ്പറ്റിയുള്ള സാംസ്‌കാരിക സംവേദനക്ഷമതയെയും കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.