ETV Bharat / state

പത്തനംതിട്ടയില്‍ വിനോദ സഞ്ചാര വികസനത്തിന് പദ്ധതികള്‍ തയ്യാറാകുന്നു - ജില്ലയിലെ ടൂറിസം വികസനത്തിന്‍റെ ഭാഗമായി വലഞ്ചുഴി, അരുവിക്കുഴി എന്നീ സ്ഥലങ്ങള്‍

ജില്ലാ ആസ്ഥാനത്തിന് സമീപം വലഞ്ചുഴിയിലും കോഴഞ്ചേരി തോട്ടപ്പുഴശേരിയിലെ അരുവിക്കുഴിയിലുമാണ് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നത്

വീണാ ജോര്‍ജ് എം.എല്‍.എ സ്ഥലം സന്ദര്‍ശിക്കുന്നു
author img

By

Published : Sep 19, 2019, 2:07 AM IST


പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നു. ജില്ലാ ആസ്ഥാനത്തിന് സമീപം വലഞ്ചുഴിയിലും കോഴഞ്ചേരി തോട്ടപ്പുഴശേരിയിലെ അരുവിക്കുഴിയിലുമാണ് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് വീണാ ജോര്‍ജ് എംഎല്‍എയും ജില്ലാ കലക്ടര്‍ പി.ബി. നൂഹും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. വലഞ്ചുഴിയില്‍ പരിസ്ഥിതി സൗഹാര്‍ദ പാര്‍ക്കുകള്‍ നിര്‍മിക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ജില്ലയിലെ ടൂറിസം വികസനത്തിന്‍റെ ഭാഗമായി വലഞ്ചുഴി, അരുവിക്കുഴി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.

സ്ഥലം സന്ദര്‍ശിക്കുന്ന വീണാ ജോര്‍ജ്ജ് എം.എല്‍.എ

അച്ചന്‍കോവിലാറിന്‍റെ തീരത്ത് കുമ്പഴ പാലം മുതല്‍ പത്തനംതിട്ട കണ്ണങ്കര വരെ നീളുന്ന നദീതീരത്ത് ചെറിയ കൈയേറ്റമുണ്ടായിരുന്നുവെന്നും എന്നാല്‍ നദീതീരത്ത് സര്‍വേ നടത്തിയപ്പോള്‍ രണ്ടര ഏക്കര്‍ പുറമ്പോക്ക് സ്ഥലം കണ്ടെത്തിയെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് സായാഹ്ന വേളകള്‍ ആനന്ദകരമാക്കുന്ന പാര്‍ക്കുകള്‍ ഇല്ല. ഇതിനു പരിഹാരമായി വലംചുഴിയില്‍ നദിക്ക് സംരക്ഷണ ഭിത്തിയും നടപ്പാതയും കുട്ടികള്‍ക്കായി പാര്‍ക്കും നിര്‍മിക്കും. പ്രകൃതിയോട് ഇണങ്ങിയുള്ള ടൂറിസം വികസനമാണ് ലക്ഷ്യമിടുന്നതെന്നും എംഎല്‍എ പറഞ്ഞു.

അരുവിക്കുഴി വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട സ്ഥലത്തിന്‍റെ സര്‍വേ റവന്യു വകുപ്പ് ഉടന്‍ നടത്തും. പത്തനംതിട്ട നഗരസഭ വൈസ് ചെയര്‍മാന്‍ എ.സഗീര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഹുസൈന്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് കുമാര്‍, തോട്ടപ്പുഴശേരി വില്ലേജ് ഓഫീസര്‍ മിനി കുമാരി, ജില്ലാ സര്‍വേ സൂപ്രണ്ട് അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നു. ജില്ലാ ആസ്ഥാനത്തിന് സമീപം വലഞ്ചുഴിയിലും കോഴഞ്ചേരി തോട്ടപ്പുഴശേരിയിലെ അരുവിക്കുഴിയിലുമാണ് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് വീണാ ജോര്‍ജ് എംഎല്‍എയും ജില്ലാ കലക്ടര്‍ പി.ബി. നൂഹും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. വലഞ്ചുഴിയില്‍ പരിസ്ഥിതി സൗഹാര്‍ദ പാര്‍ക്കുകള്‍ നിര്‍മിക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ജില്ലയിലെ ടൂറിസം വികസനത്തിന്‍റെ ഭാഗമായി വലഞ്ചുഴി, അരുവിക്കുഴി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.

സ്ഥലം സന്ദര്‍ശിക്കുന്ന വീണാ ജോര്‍ജ്ജ് എം.എല്‍.എ

അച്ചന്‍കോവിലാറിന്‍റെ തീരത്ത് കുമ്പഴ പാലം മുതല്‍ പത്തനംതിട്ട കണ്ണങ്കര വരെ നീളുന്ന നദീതീരത്ത് ചെറിയ കൈയേറ്റമുണ്ടായിരുന്നുവെന്നും എന്നാല്‍ നദീതീരത്ത് സര്‍വേ നടത്തിയപ്പോള്‍ രണ്ടര ഏക്കര്‍ പുറമ്പോക്ക് സ്ഥലം കണ്ടെത്തിയെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് സായാഹ്ന വേളകള്‍ ആനന്ദകരമാക്കുന്ന പാര്‍ക്കുകള്‍ ഇല്ല. ഇതിനു പരിഹാരമായി വലംചുഴിയില്‍ നദിക്ക് സംരക്ഷണ ഭിത്തിയും നടപ്പാതയും കുട്ടികള്‍ക്കായി പാര്‍ക്കും നിര്‍മിക്കും. പ്രകൃതിയോട് ഇണങ്ങിയുള്ള ടൂറിസം വികസനമാണ് ലക്ഷ്യമിടുന്നതെന്നും എംഎല്‍എ പറഞ്ഞു.

അരുവിക്കുഴി വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട സ്ഥലത്തിന്‍റെ സര്‍വേ റവന്യു വകുപ്പ് ഉടന്‍ നടത്തും. പത്തനംതിട്ട നഗരസഭ വൈസ് ചെയര്‍മാന്‍ എ.സഗീര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഹുസൈന്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് കുമാര്‍, തോട്ടപ്പുഴശേരി വില്ലേജ് ഓഫീസര്‍ മിനി കുമാരി, ജില്ലാ സര്‍വേ സൂപ്രണ്ട് അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Intro:പത്തനംതിട്ട ജില്ലാ ആസ്ഥാനത്തിനു സമീപമുള്ള വലഞ്ചുഴിയിലും കോഴഞ്ചേരി തോട്ടപ്പുഴശേരിയിലെ അരുവിക്കുഴിയിലും ടൂറിസം പദ്ധതികള്‍ നടപ്പാക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വീണാ ജോര്‍ജ് എംഎല്‍എയും ജില്ലാ കളക്ടര്‍ പി.ബി. നൂഹും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങിയ സംഘം  സ്ഥലം സന്ദര്‍ശിച്ചു.Body:വലഞ്ചുഴിയില്‍ പ്രകൃതിയോട് ഇണങ്ങിയ പാര്‍ക്ക് നിര്‍മിക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ജില്ലയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി വലഞ്ചുഴി, അരുവിക്കുഴി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.

അച്ചന്‍കോവിലാറിന്റെ തീരത്ത് കുമ്പഴ പാലം മുതല്‍ പത്തനംതിട്ട കണ്ണങ്കര വരെ നീളുന്ന നദീതീരത്ത് ചെറിയ രീതിയിലുള്ള കൈയേറ്റമുണ്ടായിരുന്നു. എന്നാല്‍ നദീതീരം അളന്ന് സര്‍വേ നടത്തി രണ്ടര ഏക്കര്‍ പുറമ്പോക്ക് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ആസ്ഥാനത്ത് സായാഹ്ന വേളകള്‍ ആനന്ദകരമാക്കുവാന്‍ ഒരു പാര്‍ക്ക് ഇല്ല. ഇതിനു പരിഹാരമായി വലംചുഴിയില്‍ നദിക്ക് സംരക്ഷണ ഭിത്തിയും, നടപ്പാതയും, കുട്ടികള്‍ക്കായി പാര്‍ക്കും നിര്‍മിക്കും. പ്രകൃതിയോട് ഇണങ്ങിയുള്ള ടൂറിസം വികസനമാണ് ലക്ഷ്യമിടുന്നതെന്നും എംഎല്‍എ പറഞ്ഞു.

അരുവിക്കുഴി വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട സ്ഥലത്തിന്റെ സര്‍വേ റവന്യു വകുപ്പ് ഉടന്‍ നടത്തും. പത്തനംതിട്ട നഗരസഭ വൈസ് ചെയര്‍മാന്‍ എ.സഗീര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഹുസൈന്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് കുമാര്‍, തോട്ടപ്പുഴശേരി വില്ലേജ് ഓഫീസര്‍ മിനി കുമാരി, ജില്ലാ സര്‍വേ സൂപ്രണ്ട് അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.