ETV Bharat / sports

മായങ്കിന് അർദ്ധ സെഞ്ച്വറി; 100 കടന്ന് ഇന്ത്യ

author img

By

Published : Oct 10, 2019, 10:09 AM IST

Updated : Oct 10, 2019, 12:58 PM IST

ഇന്ത്യൻ നിരയില്‍ മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവ് ടീമിലെത്തി. ദക്ഷിണാഫ്രിക്കൻ നിരയില്‍ ഡെയ്ൻ പിഡെറ്റിന് പകരം പേസ് ബൗളറായ ആൻറിച്ച് നോർജെ കളിക്കും. നായകനായി വിരാട് കോലിയുടെ അൻപതാം ടെസ്റ്റാണ് പൂനെയില്‍ നടക്കുന്നത്

മായങ്കിന് അർദ്ധ സെഞ്ച്വറി; 100 കടന്ന് ഇന്ത്യ

പൂനെ; ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് പൂനെയില്‍ തുടക്കം. ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ മായങ്ക് അഗർവാൾ അർദ്ധ സെഞ്ച്വറി നേടി. 14 റൺസെടുത്ത് രോഹിത് ശർമ്മ പുറത്തായതാണ് ഉച്ചഭക്ഷണത്തിന് മുൻപായി ഇന്ത്യയ്ക്ക് നഷ്ടമായ വിക്കറ്റ്. പിന്നീട് മായങ്ക് അഗർവാളും ചേതേശ്വർ പൂജാരയും ചേർന്ന് അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ട് നയിച്ചു. ലഞ്ചിന് ശേഷം ഇന്ത്യൻ സ്കോർ ബോർഡ് 100 കടന്നു.

ഇന്ത്യൻ നിരയില്‍ മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവ് ടീമിലെത്തി. ദക്ഷിണാഫ്രിക്കൻ നിരയില്‍ ഡെയ്ൻ പിഡെറ്റിന് പകരം പേസ് ബൗളറായ ആൻറിച്ച് നോർജെ കളിക്കും. ഇരു ടീമുകളും പേസ് ബൗളർമാരെയാണ് ടീമില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.വിശാഖപട്ടണത്ത് ഓപ്പണർമാരും സ്പ്പിന്നർമാരും ചേർന്നാണ് ഇന്ത്യയെ വിജയതീരത്തേക്ക് നയിച്ചത്. അവസാന ദിനം മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടം കൂടിയായപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ ഇന്ത്യ സമ്പൂർണ വിജയം സ്വന്തമാക്കുകയായിരുന്നു. ഡീൻ എല്‍ഗറും ക്വിന്‍റൺ ഡികോക്കും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയില്‍ തിളങ്ങിയത്.
ആദ്യ ടെസ്റ്റ് 203 റൺസിന്‍റെ മാർജിനില്‍ ജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റും നേടി പരമ്പര സ്വന്തമാക്കാനാകും പൂനെയില്‍ ശ്രമിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള മത്സരം കൂടിയായതിനാല്‍ ഇരു ടീമുകളും വിജയത്തില്‍ കുറഞ്ഞൊന്നും പൂനെയില്‍ ചിന്തിക്കുന്നില്ല. കാലാവസ്ഥയാണ് പൂനെ ടെസ്റ്റിന് ഭീഷണിയാകുന്നത്. മത്സരത്തിന്‍റെ നാലാം ദിനവും അഞ്ചാം ദിനവും മഴഭീഷണി നിലനില്‍ക്കുന്നുണ്ട്. നായകനായി വിരാട് കോലിയുടെ അൻപതാം ടെസ്റ്റാണ് പൂനെയില്‍ നടക്കുന്നത്. അറുപത് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച എംഎസ് ധോണി മാത്രമാണ് കോലിക്ക് മുന്നിലുള്ളത്.

പൂനെ; ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് പൂനെയില്‍ തുടക്കം. ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ മായങ്ക് അഗർവാൾ അർദ്ധ സെഞ്ച്വറി നേടി. 14 റൺസെടുത്ത് രോഹിത് ശർമ്മ പുറത്തായതാണ് ഉച്ചഭക്ഷണത്തിന് മുൻപായി ഇന്ത്യയ്ക്ക് നഷ്ടമായ വിക്കറ്റ്. പിന്നീട് മായങ്ക് അഗർവാളും ചേതേശ്വർ പൂജാരയും ചേർന്ന് അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ട് നയിച്ചു. ലഞ്ചിന് ശേഷം ഇന്ത്യൻ സ്കോർ ബോർഡ് 100 കടന്നു.

ഇന്ത്യൻ നിരയില്‍ മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവ് ടീമിലെത്തി. ദക്ഷിണാഫ്രിക്കൻ നിരയില്‍ ഡെയ്ൻ പിഡെറ്റിന് പകരം പേസ് ബൗളറായ ആൻറിച്ച് നോർജെ കളിക്കും. ഇരു ടീമുകളും പേസ് ബൗളർമാരെയാണ് ടീമില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.വിശാഖപട്ടണത്ത് ഓപ്പണർമാരും സ്പ്പിന്നർമാരും ചേർന്നാണ് ഇന്ത്യയെ വിജയതീരത്തേക്ക് നയിച്ചത്. അവസാന ദിനം മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടം കൂടിയായപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ ഇന്ത്യ സമ്പൂർണ വിജയം സ്വന്തമാക്കുകയായിരുന്നു. ഡീൻ എല്‍ഗറും ക്വിന്‍റൺ ഡികോക്കും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയില്‍ തിളങ്ങിയത്.
ആദ്യ ടെസ്റ്റ് 203 റൺസിന്‍റെ മാർജിനില്‍ ജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റും നേടി പരമ്പര സ്വന്തമാക്കാനാകും പൂനെയില്‍ ശ്രമിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള മത്സരം കൂടിയായതിനാല്‍ ഇരു ടീമുകളും വിജയത്തില്‍ കുറഞ്ഞൊന്നും പൂനെയില്‍ ചിന്തിക്കുന്നില്ല. കാലാവസ്ഥയാണ് പൂനെ ടെസ്റ്റിന് ഭീഷണിയാകുന്നത്. മത്സരത്തിന്‍റെ നാലാം ദിനവും അഞ്ചാം ദിനവും മഴഭീഷണി നിലനില്‍ക്കുന്നുണ്ട്. നായകനായി വിരാട് കോലിയുടെ അൻപതാം ടെസ്റ്റാണ് പൂനെയില്‍ നടക്കുന്നത്. അറുപത് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച എംഎസ് ധോണി മാത്രമാണ് കോലിക്ക് മുന്നിലുള്ളത്.
Intro:Body:

പൂനെയില്‍ പ്രതീക്ഷയുടെ ടോസ് ; ഇന്ത്യ ബാറ്റ് ചെയ്യുന്നു



പൂനെ; ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് പൂനെയില്‍ തുടക്കം. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ നിരയില്‍ മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവ് ടീമിലെത്തി. ദക്ഷിണാഫ്രിക്കൻ നിരയില്‍ ഡെയ്ൻ പിഡെറ്റിന് പകരം പേസ് ബൗളറായ ആൻറിച്ച് നോർജെ കളിക്കും. ഇരു ടീമുകളും പേസ് ബൗളർമാരെയാണ് ടീമില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. വിശാഖപട്ടണത്ത് ഓപ്പണർമാരും സ്പ്പിന്നർമാരും ചേർന്നാണ് ഇന്ത്യയെ വിജയതീരത്തേക്ക് നയിച്ചത്. അവസാന ദിനം മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടം കൂടിയായപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ ഇന്ത്യ സമ്പൂർണ വിജയം സ്വന്തമാക്കി. എന്നാല്‍ ഡീൻ എല്‍ഗറും ക്വിന്‍റൺ ഡികോക്കും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയില്‍ തിളങ്ങിയത്. 

 ആദ്യ ടെസ്റ്റ് 203 റൺസിന്‍റെ മാർജിനില്‍ ജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റും നേടി പരമ്പര സ്വന്തമാക്കാനാകും പൂനെയില്‍ ശ്രമിക്കുക. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള മത്സരം കൂടിയായതിനാല്‍ ഇരു ടീമുകളും വിജയത്തില്‍ കുറഞ്ഞൊന്നും പൂനെയില്‍ ചിന്തിക്കുന്നില്ല. കാലാവസ്ഥയാണ് പൂനെ ടെസ്റ്റിന് ഭീഷണിയാകുന്നത്. മത്സരത്തിന്‍റെ നാലാം ദിനവും അഞ്ചാം ദിനവും മഴഭീഷണി നിലനില്‍ക്കുന്നുണ്ട്. 

നായകനായി വിരാട് കോലിയുടെ അൻപതാം ടെസ്റ്റാണ് പൂനെയില്‍ നടക്കുന്നത്. അറുപത് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച എംഎസ് ധോണി മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. 


Conclusion:
Last Updated : Oct 10, 2019, 12:58 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.