ETV Bharat / city

കുതിരാനിലെ കുഴികള്‍; ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് താക്കീത് - കുതിരാൻ പാതയിലെ കുഴികള്‍

കുഴിയടക്കൽ പ്രവൃത്തി ആരംഭിക്കാതെ എൻ എച്ച് എ ഉദ്യോഗസ്ഥർ ജില്ല വിട്ട് പോകാൻ പാടില്ലെന്ന് കലക്ടറുടെ ഉത്തരവ്.

കുതിരാൻ പാതയിലെ കുഴികള്‍; എൻ എച്ച് എ ഉദ്യോഗസ്ഥര്‍ക്ക് താക്കീതായി ജില്ലാ കലക്ടറുടെ ഉത്തരവ്
author img

By

Published : Sep 1, 2019, 5:14 AM IST

Updated : Sep 1, 2019, 6:42 AM IST

തൃശ്ശൂര്‍: മണ്ണുത്തി കുതിരാൻ ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാതെ ജില്ല വിട്ടുപോകരുതെന്ന് നാഷണൽ ഹൈവെ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടറുടെ കര്‍ശന നിർദേശം. കുഴിയടക്കൽ പ്രവൃത്തി ആരംഭിക്കാതെ എൻഎച്ച്എ ഉദ്യോഗസ്ഥരായ ആശിഷ് ദിവേദി, പി നരസിംഹ റെഡ്ഡി, പികെ സുരേഷ് എന്നിവർ ജില്ല വിട്ട് പോകാൻ പാടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ ഉത്തരവ് ഇറക്കി. ക്വാറി വേസ്റ്റ് ഉപയോഗിക്കാതെ കോൾഡ് മിക്‌സ്ചർ ഉപയോഗിച്ച് വേണം കുഴിയടക്കാനെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ചുള്ള സമ്മതപത്രത്തില്‍ എൻഎച്ച്എ പ്രതിനിധികള്‍ ഒപ്പ് വച്ചതായി മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു.

കുതിരാൻ പാതയിലെ കുഴികള്‍; എൻഎച്ച്എ ഉദ്യോഗസ്ഥര്‍ക്ക് താക്കീത്

തുരങ്കം തുറന്ന് നൽകുന്നതിന് ഇനിയും നിരവധി ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. കുതിരാൻ തുരങ്കം തുറന്ന് നൽകുമെന്ന വാർത്ത തെറ്റിദ്ധാരണജനകമാണെന്നും ബ്ലോവർ, ഫയർ ആന്‍റ് സേഫ്റ്റി അനുമതി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ തുരങ്കപാത തുറക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. ടിഎൻ പ്രതാപൻ എംപി, ജില്ലാ കലക്ടർ എസ് ഷാനവാസ്, തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

തൃശ്ശൂര്‍: മണ്ണുത്തി കുതിരാൻ ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാതെ ജില്ല വിട്ടുപോകരുതെന്ന് നാഷണൽ ഹൈവെ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടറുടെ കര്‍ശന നിർദേശം. കുഴിയടക്കൽ പ്രവൃത്തി ആരംഭിക്കാതെ എൻഎച്ച്എ ഉദ്യോഗസ്ഥരായ ആശിഷ് ദിവേദി, പി നരസിംഹ റെഡ്ഡി, പികെ സുരേഷ് എന്നിവർ ജില്ല വിട്ട് പോകാൻ പാടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ ഉത്തരവ് ഇറക്കി. ക്വാറി വേസ്റ്റ് ഉപയോഗിക്കാതെ കോൾഡ് മിക്‌സ്ചർ ഉപയോഗിച്ച് വേണം കുഴിയടക്കാനെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ചുള്ള സമ്മതപത്രത്തില്‍ എൻഎച്ച്എ പ്രതിനിധികള്‍ ഒപ്പ് വച്ചതായി മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു.

കുതിരാൻ പാതയിലെ കുഴികള്‍; എൻഎച്ച്എ ഉദ്യോഗസ്ഥര്‍ക്ക് താക്കീത്

തുരങ്കം തുറന്ന് നൽകുന്നതിന് ഇനിയും നിരവധി ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. കുതിരാൻ തുരങ്കം തുറന്ന് നൽകുമെന്ന വാർത്ത തെറ്റിദ്ധാരണജനകമാണെന്നും ബ്ലോവർ, ഫയർ ആന്‍റ് സേഫ്റ്റി അനുമതി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ തുരങ്കപാത തുറക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. ടിഎൻ പ്രതാപൻ എംപി, ജില്ലാ കലക്ടർ എസ് ഷാനവാസ്, തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Intro:കുതിരാനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി കുതിരാൻ ദേശീയ പാതയിലെ കുഴികളടയ്ക്കാതെ തൃശൂർ ജില്ല വിട്ടുപോകരുതെന്ന് നാഷണൽ ഹൈവെ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശം.സുരക്ഷാ സംവിധാനങ്ങൾ പൂർത്തിയാകാത്തതിനാൽ തുരങ്കപാത തുറക്കില്ലെന്നും തീരുമാനം.Body:കുതിരാനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ്‌ തുരങ്കം തുറക്കില്ലെന്ന തീരുമാനതിലെത്തിയത്.പകരം ഗതാഗത കുരുക്കിന്‌ കാരണമാകുന്ന മണ്ണുത്തി കുതിരാൻ ദേശീയ പാതയിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തികൾ 48 മണിക്കൂറിനുള്ളിൽ ആരംഭിക്കാൻ എൻ.എച്ച് എ ഉദ്യോഗസ്ഥർ സമ്മതിച്ചതായും കുഴിയടക്കൽ പ്രവൃത്തി ആരംഭിക്കാതെ എൻ.എച്ച്.എ ഉദ്യോഗസ്ഥരായ ആശിഷ് ദിവേദി, പി.നരസിംഹ റെഡ്ഡി, പി.കെ.സുരേഷ് എന്നിവർ ജില്ല വിട്ട് പോകാൻ പാടില്ല.ക്വാറി വേസ്റ്റ് ഉപയോഗിക്കാതെ കോൾഡ് മിക്‌സ്ചർ ഉപയോഗിച്ചാവണം കുഴിയടക്കേണ്ടതെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ഉത്തരവ് നൽകി.ഇത് സംബന്ധിച്ച് എൻ.എച്ച്.എ പ്രതിനിധികളുമായി സമ്മത പത്രം ഒപ്പുവെച്ചതായും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.

Byte വി എസ് സുനിൽകുമാർConclusion:തുരങ്കം തുറന്ന് നൽകുന്നതിന് ഇനിയും നിരവധി ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്.കുതിരാൻ തുരങ്കം തുറന്ന് നൽകാമെന്ന വാർത്ത തെറ്റിദ്ധാരണ ജനകമാണെന്നും ബ്ലോവർ, ഫയർ ആന്റ് സേഫ്റ്റി അനുമതി തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ തുരങ്കത്തിനില്ലെന്നും.തുരങ്കത്തിലെ ബ്ലോവർ പ്രവർത്തിക്കാത്തതിനാൽ വാഹനങ്ങൾ പോകുമ്പോൾ കാർബൺ മോണോക്‌സൈഡ് വാതകം തുരങ്കത്തിൽ നിറഞ്ഞ് അപകടകാരിയാവും. ഇളകി നിൽക്കുന്ന മണ്ണ് നീക്കേണ്ടതുണ്ട്.ടി.എൻ.പ്രതാപൻ എം.പി, ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്,തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഇ ടിവി ഭാരത്
തൃശ്ശൂർ

Last Updated : Sep 1, 2019, 6:42 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.