ന്യൂഡൽഹി : പൗരത്വ ഭേദഗതിക്ക് (സിഎഎ) കീഴിലുള്ള നിയമങ്ങളുടെ വിജ്ഞാപനത്തെ ചൊവ്വാഴ്‌ച (12-03-2024) സിപിഐ (എം) പൊളിറ്റ് ബ്യൂറോ എതിർത്തു (CPI(M) Opposes CAA) . പൗരത്വത്തെ മതപരമായ സ്വത്വവുമായി ബന്ധിപ്പിച്ച് ഭരണഘടനയുടെ മതേതര തത്വത്തെ ലംഘിക്കുന്നുവെന്നും സിപിഐ (എം) പൊളിറ്റ് ബ്യൂറോ ആരോപിച്ചു.
നിയമങ്ങൾ നടപ്പാക്കുന്നത് ദേശീയ പൗരത്വ രജിസ്‌റ്ററുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും മുസ്ലീം വംശജരായ പൗരന്മാരെ ഇത് ലക്ഷ്യമിടുന്നുവെന്നുമുള്ള ആശങ്ക ഉയർത്തിയതായും പാർട്ടി പ്രസ്‌താവനയിൽ പറഞ്ഞു.
"പൗരത്വ ഭേദഗതി നിയമ (CAA)വിജ്ഞാപനത്തെ സിപിഐ (എം) ന്‍റെ പൊളിറ്റ് ബ്യൂറോ ശക്തമായി എതിർക്കുന്നു. പൗരത്വത്തെ മതപരമായ സ്വത്വവുമായി ബന്ധിപ്പിച്ച് ഭരണഘടന വിഭാവനം ചെയ്യുന്ന പൗരത്വത്തിന്‍റെ മതേതര തത്വത്തെ സിഎഎ ലംഘിക്കുന്നു," എന്നും പ്രസ്‌താവനയിൽ പറയുന്നുണ്ട്.
നിയമത്തിന് കീഴിൽ വിജ്ഞാപനം ചെയ്‌ത നിയമങ്ങൾ അയൽ രാജ്യങ്ങളിൽ നിന്ന് വരുന്ന മുസ്ലീംങ്ങളോടുള്ള വിവേചനപരമായ സമീപനം പ്രവർത്തനക്ഷമമാക്കുന്നു. ഈ നിയമം നടപ്പിലാക്കുന്നത് മുസ്ലീം വംശജരായ പൗരന്മാരെ ലക്ഷ്യമിട്ടാണ് എന്നുള്ള ആശങ്ക ഉയർത്തുന്നുണ്ട് എന്നും പ്രസ്‌താവനയില്‍ കൂട്ടിച്ചേർത്തു.
തങ്ങളുടെ സംസ്ഥാനത്ത് പൗരത്വത്തിനായി ആളുകളെ കണ്ടെത്തി എൻറോൾ ചെയ്യുന്ന പ്രക്രിയയിൽ നിന്ന് സംസ്ഥാന സർക്കാരുകളെ ഒഴിവാക്കുന്നതിനാണ് നിയമങ്ങൾ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് പാർട്ടി പറഞ്ഞു. സിഎഎയെ തന്നെ എതിർത്ത സംസ്ഥാന സർക്കാരുകളെ ഒഴിവാക്കുന്നതിനാണ് ഇത് ചെയ്‌തത്, എന്നും പ്രസ്‌താവനയില്‍ പറയുന്നു.