ഫ്രാൻസിലെ പാസ്‌ചര്‍ ഇൻസ്‌റ്റ്യൂട്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് സാവോപോളോ, ബ്രസീലിലെ ഓസ്വാൾഡോ ക്രൂസ് ഫൗണ്ടേഷൻ (ഫിയോക്രൂസ്) എന്നിവിടങ്ങളിലെ ഗവേഷകർ 38 ബ്രസീലിയൻ രോഗികളെ ഉൾപ്പെടുത്തി ഒരു പഠനം നടത്തി. ആർടി-പിസിആർ തുടർച്ചയായി രണ്ടോ മൂന്നോ തവണ പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതുവരെ രോഗികളെ നിരീക്ഷണം തുടര്‍ന്നു. 38 കേസുകളിൽ, രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും 70 ദിവസത്തിലേറെയായി അവരുടെ ശരീരത്തിൽ വൈറസ് തുടർച്ചയായി കണ്ടെത്തിയതായി ഫ്രണ്ടിയേഴ്‌സ് ഇൻ മെഡിസിൻ റിപ്പോര്‍ട്ട് ചെയ്‌തു.
അണുബാധയുടെ അവസാന ഘട്ടത്തിൽ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ കൊവിഡ് ബാധിച്ച 8 ശതമാനം ആളുകൾക്കും രണ്ട് മാസത്തിലധികം വൈറസ് പകരാൻ കഴിയും. " മാരിയേൽട്ടൺ ഡോസ് പാസോസ് കുൻഹ പറഞ്ഞു. പ്രത്യേകിച്ചും, 20 ദിവസത്തേക്ക് കൊവിഡിന്‍റെ നേരിയ ലക്ഷണങ്ങൾ പ്രകടമാക്കിയ 38 കാരനില്‍ കൊവിഡ് കണ്ടെത്തുകയും 232 ദിവസത്തേക്ക് വകഭേദങ്ങൾക്ക് വിധേയമാകുകയും ചെയ്‌തു.
തുടർച്ചയായ വൈദ്യസഹായം നൽകുകയും സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്തിരുന്നില്ലെങ്കിൽ, ഈ ഏഴ് മാസത്തിലുടനീളം അയാൾക്ക് വൈറസ് ബാധയുണ്ടാകുമായിരുന്നു.പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില കേസുകളിൽ രോഗികൾ 71 മുതൽ 232 ദിവസം വരെ പോസിറ്റീവ് ആയി തുടർന്നു ”.പഠനത്തിന്‍റെ ഇൻവെസ്റ്റിഗേറ്റർ പൗല മിനോപ്രിയോ പറഞ്ഞു.
2021-ന്‍റെ തുടക്കത്തിൽ, ബ്രസീലിലെ യൂണിവേഴ്‌സിറ്റി ഓഫ് സാവോപോളോയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെഡിസിനിലെ ഗവേഷകർ കൊവിഡ് ബാധിച്ച രോഗികളിൽ നിന്ന് ശേഖരിച്ച മൂക്കിലെ 29 സ്രവ സാമ്പിളുകൾ വിശകലനം ചെയ്‌തു. 25 ശതമാനം സാമ്പിളുകളിലും അടങ്ങിയിരിക്കുന്ന വൈറസുകൾക്ക് കോശങ്ങളെ ബാധിക്കുന്നതാണ്.