കേരളം

kerala

ETV Bharat / state

Ration Card Confiscated : മാനന്തവാടിയിൽ വയോധികൻ്റെ റേഷൻ കാർഡ് അധികൃതർ പിടിച്ചെടുത്തു - ഒരേ വീട്ടിൽ രണ്ട് റേഷൻ കാർഡ്

നടപടി ഒരു വീട്ടിൽ രണ്ട് Ration Card പാടില്ലെന്നുപറഞ്ഞ്

ration card confiscated  mananthavady ration card issue  rationing inspector mananthavady  augustine ration card mananthavady  റേഷൻ കാർഡ് പിടിച്ചെടുത്തു  മാനന്തവാടി റേഷൻ കാർഡ്  അഗസ്‌റ്റി മാനന്തവാടി റേഷൻ കാർഡ്  ഒരേ വീട്ടിൽ രണ്ട് റേഷൻ കാർഡ്
Ration Card: മാനന്തവാടിയിൽ വയോധികൻ്റെ റേഷൻ കാർഡ് അധികൃതർ പിടിച്ചെടുത്തു

By

Published : Nov 19, 2021, 3:01 PM IST

വയനാട്‌ : മാനന്തവാടിയിൽ വയോധികൻ്റെ റേഷൻ കാർഡ് അധികൃതർ പിടിച്ചെടുത്തതായി പരാതി(Ration Card Seized). വെള്ളമുണ്ട ഒഴുക്കൻമൂല ചക്കിട്ടകുടിയിൽ അഗസ്‌റ്റി(80) യുടെ റേഷൻ കാർഡാണ് റേഷനിംഗ് ഇൻസ്പെക്‌ടർ (Wayanad Rationing Inspector) വീട്ടിലെത്തി കൊണ്ടുപോയത്. ഇദ്ദേഹം അവിവാഹിതനാണ്. വാർധക്യ കാലത്ത് മൂത്ത പെങ്ങളുടെ മക്കളിൽ ഒരാളായ തോമസും കുടുംബവുമാണ് ഇദ്ദേഹത്തെ പരിചരിചരിക്കുന്നത്. അഗസ്റ്റിക്ക് പോകാന്‍ വേറെ വീടില്ല.

Ration Card: മാനന്തവാടിയിൽ വയോധികൻ്റെ റേഷൻ കാർഡ് അധികൃതർ പിടിച്ചെടുത്തു

എറണാകുളം ജില്ലയിലെ കല്ലൂർക്കാട് പൈങ്ങാട്ടറിയിൽ നിന്ന് ചെറുപ്പകാലത്ത് വയനാട്ടിലേക്ക് കുടിയേറിയതാണ് അഗസ്‌റ്റി. നാല് പതിറ്റാണ്ടുകളായി റേഷൻ കാർഡ് ഉൾപ്പടെ എല്ലാ രേഖകളും ഉണ്ട്. ഇദ്ദേഹത്തെ സംരക്ഷിച്ചുപോരുന്ന ഓട്ടോ ഡ്രൈവറായ തോമസിനും കുടുംബത്തിനും വേറെ കാർഡുണ്ടെന്ന കാരണം പറഞ്ഞാണ്‌ റേഷനിംഗ് ഇൻസ്പെക്‌ടർ ഇത് പിടിച്ചെടുത്തത്. പരിശോധനക്കെന്ന് പറഞ്ഞ് വീട്ടിലെത്തിയായിരുന്നു നടപടി.

ALSO READ:Three farm laws| വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം

പരിശോധനക്ക് ശേഷം അർഹതയുണ്ടെങ്കിൽ തിരിച്ച് നൽകാമെന്ന് അറിയിച്ചെങ്കിലും ഒന്നര മാസമായിട്ടും കാര്‍ഡ് നൽകിയിട്ടില്ല. 2017-ൽ വീട്ടുനമ്പറിൻ്റെ വിഷയം വന്നപ്പോൾ പ്രത്യേക ഹിയറിംഗ് നടത്തി അർഹതയുണ്ടന്ന് കണ്ടെത്തിയാണ് റേഷൻ കാർഡ് പുതുക്കി അനുവദിച്ചത്.

മറ്റാവശ്യങ്ങൾക്ക് മസ്‌റ്ററിങ്‌ നടത്തുമ്പോൾ റേഷൻ കാർഡ് ആവശ്യപ്പെടുന്നുണ്ട്. എല്ലാ രേഖയിലും അഗസ്‌റ്റി ചക്കിട്ടുംകുടിയിൽ എന്നാണ് പേര്. അതിനാൽ മാനിക്കൽ തോമസ് എന്ന കുടുംബത്തോടൊപ്പം ചേർക്കാനും കഴിയില്ല.

ALSO READ:Rakesh Tikait| കര്‍ഷക സമരം പിൻവലിക്കില്ലെന്ന് രാകേഷ് ടിക്കായത്ത്

ഇതുസംബന്ധിച്ച് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ.

ABOUT THE AUTHOR

...view details