വയനാട്:ഭിന്നശേഷിക്കാരോട് സർക്കാർ അവഗണന കാണിക്കുകയാണെന്ന് ആരോപിച്ച് ഡിഫ്രൻഡ്‌ലി എബ്ൾഡ് പീപ്പിൾസ് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർ വയനാട് കലക്ടറേറ്റിനു മുൻപിൽ ധർണ നടത്തി.
ഭിന്നശേഷിക്കാർ വയനാട് കലക്ടറേറ്റിനു മുൻപിൽ ധർണ നടത്തി
ഭിന്നശേഷിക്കാരോട് സർക്കാർ അവഗണന കാണിക്കുകയാണെന്ന് ആരോപിച്ചാണ് ഡിഫ്രൻഡ്‌ലി എബ്ൾഡ് പീപ്പിൾസ് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തിയത്.
2004 മുതൽ 2014 വരെ എംപ്ലോയ്മെന്‍റ് എക്സ്‌ചേഞ്ച് മുഖേന താൽക്കാലികമായി ജോലി ചെയ്ത ഭിന്നശേഷി ഉദ്യോഗാർഥികളെ തിരിച്ചെടുത്ത് സ്ഥിരം നിയമനം നൽകുക, ആശ്വാസകിരണം പദ്ധതി കുടിശിക മുഴുവൻ വിതരണം ചെയ്യുക, കിടപ്പു രോഗികളായ തീവ്ര വൈകല്യമുള്ളവർക്ക് അധിക പെൻഷൻ അനുവദിക്കുക, പിഎസ്‌സിയിൽ നിലവിലുണ്ടായിരുന്ന 12 ശതമാനം ഗ്രേസ് മാർക്ക് നിർത്തലാക്കിയത് പുനസ്ഥാപിക്കുക, പരിഗണന ലഭിക്കേണ്ട വിദ്യാർഥികൾക്ക് നൽകിവരുന്ന സ്കോളർഷിപ്പ് വെട്ടിച്ചുരുക്കിയ ഉത്തരവ് പിൻവലിക്കുക, കുടിശ്ശിക പൂർണമായി വിതരണം ചെയ്യുക, കിടപ്പിലായ ഭിന്നശേഷിക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.