തൃശൂർ:തൃശൂർ പൂരത്തിനു സംസ്ഥാന സർക്കാർ നൽകാൻ തീരുമാനിച്ച ധനസഹായം അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനിൽകുമാർ .തൃശൂർ പൂരം എക്സിബിഷൻ ഉദ്ഘാടന ച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡുമായി ബന്ധപ്പെട്ട് പൂരം നടത്തിപ്പിന് സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതിനാലാണ് ധനമന്ത്രിയോട് പറഞ്ഞ് ബഡ്ജറ്റിൽ തുക വകയിരു ത്തിയതെന്ന് മന്ത്രി പറഞ്ഞു. ആ തുക പൂരത്തിന് മുൻപ് തന്നെ നൽകണമെന്ന് കാണിച്ച് ധനമന്ത്രിക്ക് തൃശൂരിലെ മന്ത്രിമാർ കത്തെഴുതിയിട്ടുണ്ടെന്ന് സുനിൽ കുമാർ പറഞ്ഞു. തൃശൂർ പൂരം ലോക ടൂറിസം മാപ്പിൽ അടയാളപ്പെടുത്തിയിട്ടുള്ള ഉത്സവമാണ്. അതുകൊണ്ടു തന്നെ കൊവിഡ് വ്യാപനം നിയന്ത്രിച്ച് ജാഗ്രതയോടെ നീങ്ങണമെന്ന് വി.എസ്.സുനിൽകുമാർ ഓർമ്മിപ്പിച്ചു.
തൃശൂർ പൂരത്തിനുളള സർക്കാർ ധനസഹായം ഉടൻ നൽകുമെന്നും വി എസ് സുനിൽകുമാർ തൃശൂർ പൂരത്തിന്‍റെ ചെലവുകൾക്ക് പണം കണ്ടെത്തിയിരുന്നത് പ്രധാനമായും എക്സിബിഷനിൽ നിന്നുo ലഭിക്കുന്ന വരുമാനം കൊണ്ടാണ്. കൊവിഡ് മൂലം അത് കുറഞ്ഞതിനാലാണ് സർക്കാരിന്‍റെ ധനസഹായം. രണ്ടു മാസത്തിലേറെ നീണ്ട നിൽക്കുന്ന എക്സിബിഷനിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും പൊതു മേഖലാ - സ്വകാര്യ സ്ഥാപനങ്ങളുടെയും 250ഓളം സ്റ്റാളുകളാണ് ഉണ്ടാകാറുള്ളത്. കൊവിഡ് മൂലം ഇത്തവണ സ്റ്റാളുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. സംസ്ഥാന സർക്കാ രിന്‍റെ എട്ടു സ്റ്റാളുകൾ ഉൾപ്പെടെ 120 സ്റ്റാളുകളാണ് ഇത്തവണയുളളത്.
കൊവിഡ് ഭീഷണിയുടെ സാഹചര്യ ത്തിൽ കഴിഞ്ഞ വർഷം തൃശൂർ പൂരം ഒഴിവാക്കിയിരുന്നു. ഈ വർഷം ഏറെ ജാഗ്രതയോടെ കൂടിത്തന്നെയാണ് എക്സിബിഷനും കുടമാറ്റവും വെടിക്കെട്ടും ഉൾപ്പടെയുള്ള ചടങ്ങുകൾ നടത്തുക. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായാണ് പൂരം എക്സിബിഷൻ നടത്തിവരുന്നത്. തൃശൂരിലെ ഒരു വലിയ വിഭാഗം പൂര പ്രേമികൾ എക്സിബിഷൻ മൂന്നും നാലും തവണ കാണുന്നത് പൂര ചടങ്ങു പോലെ തന്നെയുള്ള ഒരു കർമമാണ്.
കൊവിഡ് രണ്ടാം വരവിന്‍റെ കടുത്ത ഭീഷണിയിൽ തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തണമെന്നായിരുന്നും ജില്ലാ ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശം. എന്നാൽ മറ്റു ഉത്സവങ്ങൾക്ക് നൽകിയ അനുമതി തൃശൂർ പൂരത്തിനും വേണമെ ന്ന നിർബന്ധം ശക്തമായി. ജില്ലാ കലക്ടറുമായുള്ള പല യോഗങ്ങൾക്ക് ശേഷവും ഒരു തീരുമാനത്തിൽ എത്താനായില്ല. ഒടുവിൽ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലെ യോഗത്തിലാണ് പൂരം പഴയപടി തന്നെ നടത്താൻ തീരുമാനിച്ചത്.
58 മത് പൂരം എക്സിബിഷന്‍റെ സ്റ്റാളുകളുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തേക്കിൻകാട് മൈതാനത്ത് കിഴക്കേഗോപുര നടക്കു സമീപമാണ് പൂരം പ്രദർശന സ്റ്റാളുകളുടെ നിർമാണം പുരോഗമിക്കുന്നത്. മുൻവർഷങ്ങളിൽ നടന്നിരുന്ന അതേ വിസ്തീർണത്തിൽ തന്നെയാണ് ഇക്കുറിയും പ്രദർശനം നടക്കുക . കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരം പ്രദർശന നഗരിയുടെ വിസ്തീർണ്ണം കുറയ്ക്കും എന്ന് നേരത്തെ തീരുമാനിച്ചിരുന്നു എന്നാൽ പിന്നീട് ദേവസ്വങ്ങളും ഭരണകൂടവും തമ്മിൽ നടന്ന ചർച്ചയിൽ സ്ഥല വിസ്തൃതി കുറയുന്നതോടെ ജനങ്ങൾ തിങ്ങി നിറയാൻ സാധ്യതകളുണ്ടെന്ന് മനസ്സിലാക്കി സ്റ്റാളുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. എന്നാൽ പ്രദർശനം 45 ദിവസം നീണ്ടുനിൽക്കും. ഊഷ്മാവ് അളക്കാനും കൈകൾ കഴുകി അണുവിമുക്തമാക്കാനുംഎല്ലാം സൗകര്യവും ഒരുക്കും. പ്രദർശ സ്റ്റാളുകളിലെ ജോലിക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ചെയ്യും.
എക്സിബിഷൻ ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീൻ നിർവഹിച്ചു. മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശ്ശൂർ കോർപറേഷൻ മേയർ എം കെ വർഗീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡേവിസ് മാസ്റ്റർ ഡെപ്യൂട്ടി മേയർ പ്രതിപക്ഷനേതാവ് രാജ്യൻ പല്ലൻ തുടങ്ങിയവർ സംബന്ധിച്ചു.