കേരളം

kerala

By

Published : Jun 13, 2022, 10:34 PM IST

ETV Bharat / state

കലാപഭൂമിയായി തലസ്ഥാനം: സംസ്ഥാനത്ത് കോണ്‍ഗ്രസ് - സിപിഎം അക്രമം

മിക്കയിടങ്ങളിലും കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ ആക്രമണമുണ്ടായി. തെരുവിലിറങ്ങിയ കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടത്തും അക്രമ മാര്‍ഗത്തിലേക്ക് തിരിഞ്ഞു

Widespread violence in kerala  Congress CPM activists clash state  സംസ്ഥാനത്ത് വ്യാപക അക്രമം  മുഖ്യമന്ത്രിയെ ആക്രമിച്ചതില്‍ പ്രതിഷേധം
സംസ്ഥാനത്ത് വ്യാപക അക്രമം; കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവന്‍ ആക്രമിച്ചതിനു പിന്നാലെ സംസ്ഥാന വ്യാപകമായി അക്രമം. മിക്കയിടങ്ങളിലും കോണ്‍ഗ്രസ് ഓഫിസുകള്‍ അടിച്ചു തകര്‍ത്തു. ഇതോടെ കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടത്തും അക്രമ മാര്‍ഗത്തിലേക്ക് തിരിഞ്ഞു. സംസ്ഥാനത്തുടനീളം സംഘര്‍ഷാവസ്ഥ തുടരുകയാണ്.

കൊല്ലം ചവറയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി.മാത്യുവിന് അജ്ഞാതരുടെ ആക്രമണത്തില്‍ പരിക്കേറ്റു. സി.പി.മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് വ്യാപക അക്രമം

അടൂരിലും കാസര്‍കോടും കണ്ണൂര്‍ ഇരിട്ടിയിലും കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ ആക്രമണം ഉണ്ടായി. കണ്ണൂരില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ഭാര്യാവീട് ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. കെ.പി.സി.സി ഓഫിസ് ആക്രമണത്തിനു പിന്നാലെ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാസ്തമംഗത്ത് പ്രവര്‍ത്തിക്കുന്ന വി.കെ പ്രശാന്ത് എം.എല്‍.എയുടെ ഓഫിസിലേക്ക് കടന്നു കയറാന്‍ നടത്തിയ ശ്രമം പൊലിസ് തടഞ്ഞു.

കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ ഡി.വൈ.എഫ്.ഐ - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാത്രി വൈകിയും മഖാമുഖം നിന്ന് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി. തലസ്ഥാനത്ത് അതീവ സംഘര്‍ഷാവസ്ഥ തുടരുന്നു. സംഘര്‍ഷ സാധ്യത പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Also Read: 'സി.പി.എം ആക്രമിച്ചാല്‍ പ്രതികരിക്കും': തിരിച്ചടിയില്‍ പിശുക്ക് കാണിക്കില്ലെന്ന് കെ സുധാകരന്‍

ABOUT THE AUTHOR

...view details