കേരളം

kerala

ETV Bharat / state

മഴ പെയ്‌താല്‍ ചെളിക്കുളം, വേനലില്‍ അടങ്ങാത്ത പൊടി ; തിരുവനന്തപുരം എൻ എസ് വാലി റോഡിലൂടെയുള്ള യാത്ര ദുഷ്‌കരം - kerala

അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് തലസ്ഥാന നഗരിയിലേക്ക് പോകുന്ന റോഡിനെയും സ്റ്റാച്യുവിലേക്കുള്ള പാതയേയും ബന്ധിപ്പിക്കുന്ന റോഡാണ് എന്‍ എസ് വാലിയിലേത്. കേബിള്‍ ലൈനുകള്‍ സ്ഥാപിക്കുന്നതിനായി രണ്ട് വര്‍ഷം മുന്‍പാണ് റോഡ് വെട്ടിപ്പൊളിച്ചത്

തിരുവനന്തപുരം എൻ എസ് വാലി  തിരുവനന്തപുരം എൻ എസ് വാലി റോഡ്  തിരുവനന്തപുരം  എൻ എസ് വാലി റോഡ് പൊളിഞ്ഞു  എൻ എസ് വാലി റോഡ്  എന്‍ എസ് വാലി  തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം  ns vali road issue  thiruvananthapuram ns vali road  ns vali  Road Issue  kerala  Pwd
എന്‍ എസ് വാലി റോഡ്

By

Published : Jan 8, 2023, 1:16 PM IST

തിരുവനന്തപുരം എൻ എസ് വാലി റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍

തിരുവനന്തപുരം :മഴക്കാലത്ത് ചെളിയും വേനലിൽ പൊടിപടലവും, കേബിൾ ലൈനിനായി പോളിച്ചിട്ട റോഡിൽ വർഷങ്ങളാകുന്നു അറ്റകുറ്റപ്പണി നടന്നിട്ട്. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും നഗരത്തിലേക്കെത്തുന്ന പ്രധാന റോഡും സ്റ്റാച്യുവിലേക്ക് പോകുന്ന റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന എൻ എസ് വാലി റോഡിന്‍റെ അവസ്ഥ ശോചനീയമാണ്. കേബിൾ പണികൾക്കായി രണ്ട് വർഷം മുൻപാണ് ഈ റോഡ് വെട്ടിപ്പൊളിച്ചത്.

ഒരു വര്‍ഷത്തോളമെടുത്താണ് പണി പൂര്‍ത്തിയാക്കിയത്. എന്നാല്‍ വെട്ടിപ്പൊളിച്ച റോഡിന്‍റെ ദുരവസ്ഥ ഇപ്പോഴും തുടരുകയാണ്. എന്‍ എസ് വാലി റോഡിന്‍റെ വശങ്ങളിലായി നിലവില്‍ യൂണിവേഴ്‌സിറ്റി കോളജിന്‍റെ പുതിയ ബ്ലോക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഒപ്പം സിപിഎമ്മിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന്‍റെ ജോലികളും പുരോഗമിക്കുന്നുണ്ട്.

പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ ഓടി തുടങ്ങിയാല്‍ പൊടിപടലങ്ങള്‍ക്കൊപ്പം നിര്‍മാണപ്രവര്‍ത്തനങ്ങളുടേതുകൂടിയാകുമ്പോള്‍ വഴിയാത്രക്കാര്‍ പൊറുതിമുട്ടും. സമീപത്തെ ചെറുകിട കച്ചവടക്കാരുടെയും അവസ്ഥ സമാനമാണ്. കൊവിഡിന് ശേഷം പ്രദേശത്ത് പ്രതീക്ഷയോടെ കച്ചവടത്തിനെത്തിയവര്‍ക്ക് റോഡ് പണി നീളുന്നത് തിരിച്ചടിയായി.

നിരവധി ചെറുകിട കച്ചവടക്കാര്‍ എസ് എന്‍ വാലിയിലുണ്ടായിരുന്നു. റോഡ് പണി നീളുകയും പാതയിലൂടെയുള്ള യാത്ര ദുഷ്‌കരമാവുകയും ചെയ്‌തതോടെ കടകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണവും കുറഞ്ഞു. ഇതിന് പിന്നാലെ പലരും ജീവനോപാധിയായ കച്ചവടം ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് പോയി.

തലസ്ഥാന നഗരിയിലേക്ക് ജോലിക്കെത്തുന്നവരും വിദ്യാര്‍ഥികളുമുള്‍പ്പടെ നിരവധി പേരാണ് ദിവസവും ഈ റോഡിനെ ആശ്രയിക്കുന്നത്. പ്രധാന റോഡുകള്‍ തമ്മിലുള്ള ഏകദേശം 2 കിലോമീറ്ററോളം ദൂരം ചുരുക്കുന്ന ഈ പാതയുടെ ദുരവസ്ഥ അധികൃതര്‍ മറന്ന മട്ടാണ്.

ABOUT THE AUTHOR

...view details