തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരായില്ല. പ്രതികളോട് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. കേസിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം പ്രതികൾക്ക് കൈമാറി. ഇരുവരും നേരിട്ട് ഹാജരാകാത്തതിനാൽ അഭിഭാഷകരാണ് കുറ്റപത്രം വാങ്ങിയത്. കേസ് ഏപ്രിൽ 16ലേക്ക് മാറ്റി.
വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ്; ശ്രീറാം വെങ്കിട്ടരാമൻ കോടതിയില്‍ ഹാജരായില്ല - sreeram venkitaraman
പ്രതികളോട് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല
![വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ്; ശ്രീറാം വെങ്കിട്ടരാമൻ കോടതിയില്‍ ഹാജരായില്ല ശ്രീറം വെങ്കിട്ടരാമൻ കോടതിയില്‍ ഹാജരായില്ല മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ മരണം വഫ ഫിറോസ് ശ്രീറാം വെങ്കിട്ടരാമൻ sreeram venkitaraman sreeram didn't appear to court](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6185390-5-6185390-1582536643597.jpg)
മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറം വെങ്കിട്ടരാമൻ കോടതിയില്‍ ഹാജരായില്ല
കുറ്റപത്രത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതിയും വഫ ഫിറോസ് രണ്ടാം പ്രതിയുമാണ്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്ക് നടന്ന അപകടത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്.